'എല്ലാവരും അറിയുന്നവരാണ്. സ്‌നേഹിതര്‍...'; വെടിക്കെട്ട് ദുരന്തത്തെത്തുടര്‍ന്ന് ആദ്യ പെരുന്നാള്‍ ആഘോഷം ഉപേക്ഷിച്ച് കുട്ടംകുളം പള്ളി

പുതിയ പള്ളിയുടെ ആദ്യ പെരുന്നാളാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചത്
Kuttamkulam church
Kuttamkulam church
Updated on
1 min read

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തെത്തുടര്‍ന്ന്, അപകടസ്ഥലത്തിന് തൊട്ടടുത്തുള്ള പള്ളിയിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ചു. സമീപത്തുള്ള കുട്ടംകുളം സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പള്ളി പെരുന്നാളാണ് ഉപേക്ഷിച്ചത്. എല്ലാവരും അറിയുന്നവരാണ്. സ്‌നേഹിതര്‍, പള്ളിയിലൊക്കെ വന്നുപോകുന്നവരാണ്. വികാരി ഫാദര്‍ സോബിന്‍ പായിക്കാട്ട് പറഞ്ഞു.

Kuttamkulam church
ചാരമായാലും മണം പിടിച്ചു കണ്ടെത്തും, ദുരന്തഭൂമിയിൽ കാണാതായവരെ തേടി മർഫിയും മായയും ഏയ്ഞ്ചലും

ദുരന്തമുണ്ടായ ഇടത്തു നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം മാറിയാണ് കുട്ടംകുളം സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പള്ളി. പഴയ പള്ളിയില്‍ നിന്ന് മാറി സമീപത്തു തന്നെ പണിത പുതിയ പള്ളിയെ വെഞ്ചെരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. പുതിയ പള്ളിയുടെ ആദ്യ പെരുന്നാളാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചത്.

Kuttamkulam church
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ ജ്വല്ലേഴ്‌സ് അഞ്ച് ലക്ഷം രൂപ വീതം നല്‍കും; ധനസഹായം പ്രഖ്യാപിച്ച് മണപ്പുറവും

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിട്ടായിരുന്നു പള്ളിപ്പെരുന്നാള്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അപകടം ഉണ്ടായതോടെ ആഘോഷം ഉപേക്ഷിക്കുകയായിരുന്നു. വൈകീട്ട് നടക്കേണ്ട പ്രദക്ഷിണം, വെടിക്കെട്ട്, ബുധനാഴ്ച നടക്കേണ്ട ഗാനമേള, കലാപരിപാടികള്‍ തുടങ്ങിയവയെല്ലാം ഉപേക്ഷിച്ചു. പള്ളിയോടു ചേര്‍ന്ന പുതിയ കെട്ടിടത്തിന്റെ ചില്ലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.

Summary

Following the Mundathikode firecracker factory disaster, the celebrations at the Kuttamkulam church near the accident site were canceled.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com