ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ 39 ഇനങ്ങള്‍, കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസില്‍ നിന്ന് പുറത്ത് തന്നെ

ksrtc
ksrtc
Updated on
1 min read

കൊച്ചി: പരാതികള്‍ക്കിടയിലും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഡിവൈസുകള്‍ ഉള്‍പ്പെടെ 39 ഇനങ്ങള്‍ കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസിലെ നിരോധിത ഇനങ്ങളുടെ പട്ടികയില്‍ തന്നെ. ഇത്തരം ഉത്പന്നങ്ങള്‍ നിരോധിക്കുന്നതിനെതിരെ ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. കൊറിയര്‍ സേവനങ്ങള്‍ക്കായി ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയെ ചുമതലപ്പെടുത്തിയതിന് ശേഷമാണ് പുതിയ മാറ്റങ്ങള്‍.

തട്ടിപ്പുകള്‍ തടയുന്നതിന് സുരക്ഷാ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഉത്പ്പന്നങ്ങള്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. കൊറിയര്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അവതരിപ്പിച്ച പുതിയ സോഫ്റ്റ്വെയറിന്റെ ഭാഗമായാണ് മാറ്റങ്ങളെന്ന് കെഎസ്ആര്‍ടിസിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ksrtc
കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

സിംഗു സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് എപിഎസ്ആര്‍ടിസിയുടെ കൊറിയര്‍ സേവനം കൈകാര്യം ചെയ്യുന്നത്. 200 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് കമ്പനിക്കുള്ളത്. 2023ന്റെ മധ്യത്തില്‍ തുടങ്ങിയ കെഎസ്ആര്‍ടിസി കൊറിയര്‍ പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസം മുമ്പ് വരെ സംസ്ഥാന സ്ഥാപനമാണ് പൂര്‍ണ്ണമായും നിയന്ത്രിച്ചത്. 16 മണിക്കൂറിനുള്ളില്‍ ഉത്പന്നങ്ങള്‍ കേരളത്തില്‍ എവിടെയും എത്തിക്കുമെന്ന കെഎസ്ആര്‍ടിസിയുടെ പ്രഖ്യാപനം. ഈ സംരംഭം വളരെ ലാഭകരമായി. കൊറിയര്‍ ഇനങ്ങള്‍ക്ക് നിയന്ത്രണവുമില്ലായിരുന്നു, എന്നാല്‍ പിന്നീട് മത്സ്യം, പച്ചക്കറികള്‍ തുടങ്ങിയ കേടാകുന്ന സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തി.

'നിരോധിച്ച ഉത്പന്നങ്ങളില്‍ പലതും തിരികെ കൊണ്ടുവരുന്നതിനോട് ഞങ്ങള്‍ യോജിക്കുന്നുണ്ടെങ്കിലും, ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും ഒഴിവാക്കുന്നത് ആവശ്യമാണ്. ഇന്‍ഫോപാര്‍ക്ക് പോലുള്ള ഐടി ഹബ്ബുകളില്‍ ജോലി ചെയ്യുന്ന പലരും, ഉപേക്ഷിക്കപ്പെടുന്ന ഇത്തരം വസ്തുക്കള്‍ വീണ്ടെടുക്കാന്‍ അതിവേഗ സേവനത്തെ ആശ്രയിച്ചിരുന്നു,' ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ടെക്കിയും തൊടുപുഴ സ്വദേശിയുമായ രഘുനന്ദന്‍ ആര്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ സോഫ്റ്റ്വെയര്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ സാധനത്തിന്റെ മൂല്യം അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കണമെന്നും രേഖകളില്‍ ഒപ്പിടണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്വീകര്‍ത്താക്കള്‍ ശരിയായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കണം, തട്ടിപ്പ് തടയുന്നതിന് ജീവനക്കാര്‍ക്ക് അവയുടെ ഫോട്ടോ എടുക്കാനുള്ള അധിക ഓപ്ഷനും ഉണ്ടായിരിക്കണം. ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്ത ഐഫോണുകള്‍ ഉള്‍പ്പെടെയുള്ള അയയ്ക്കുമ്പോള്‍ ജിഎസ്ടി ഒഴിവാക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മൊബൈല്‍ ഫോണുകള്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊറിയര്‍ സര്‍വീസില്‍ നിന്നുള്ള വരുമാനം കുറഞ്ഞുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ വരുമാനം തിരിച്ചു പിടിക്കാനാകുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. മേഖലയിലെ കമ്പനിയുടെ അനുഭവക്കുറവാണ് വരുമാനത്തില്‍ ഇടിവിന് കാരണമെന്നും പറയുന്നു.

പാഴ്സല്‍, കൊറിയര്‍ സംരംഭങ്ങളില്‍ നിന്നുള്ള മൊത്തത്തിലുള്ള വരുമാനത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ കൊറിയര്‍ സേവനത്തിലൂടെ ശരാശരി 50 ലക്ഷം രൂപ പ്രതിമാസ വരുമാനം ഉണ്ടാക്കുന്നുണ്ട്, വൈറ്റില മൊബിലിറ്റി ഹബ് കൗണ്ടര്‍ പ്രതിമാസം 30 ലക്ഷം രൂപയുമായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്.

Summary

Laptop, mobile phone among 39 items prohibited in KSRTC courier service

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com