ക്യാംപസിൽ കയറാന‍്‍ നിപ നെ​ഗറ്റീവ് ഹാജരാക്കണം: മലയാളി വിദ്യാർത്ഥികളോട് മധ്യപ്രദേശ് സർവകലാശാല

മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയുടേതാണ് നടപടി
ക്യാംപസിൽ കയറാന‍്‍ നിപ നെ​ഗറ്റീവ് ഹാജരാക്കണം: മലയാളി വിദ്യാർത്ഥികളോട് മധ്യപ്രദേശ് സർവകലാശാല
Updated on
1 min read

ഭോപ്പാൽ: സംസ്ഥാനം നിപ ഭീതിയിൽ കഴിയുന്നതിനിടെ മലയാളി വിദ്യാർത്ഥികൾക്ക് നിയന്ത്രണവുമായി മധ്യപ്രദേശ് സർവകലാശാല. ക്യാംപസിൽ പ്രവേശിക്കണമെങ്കിൽ നിപ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയുടേതാണ് നടപടി. 

ഇന്നും നാളെയുമായി സർവകലാശാലയിൽ നടക്കുന്ന യുജി, പിജി പ്രവേശനത്തിനുള്ള ഓപ്പൺ കൗൺസിലിങ് നടക്കുന്നുണ്ട്. ഇതിനായി കേരളത്തിൽ നിന്ന് എത്തിയ വിദ്യാർത്ഥികളോടാണ് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ഇതോടെ വിദ്യാർത്ഥികൾ ദുരിതത്തിലായി. വിദ്യാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡോ വി ശിവദാസൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 

ഒഴിഞ്ഞുകിടക്കുന്ന യുജി, പിജി സീറ്റുകളിലേക്ക് പ്രവേശനത്തിനായാണ് ഓപ്പൺ കൗൺസിലിങ് നടത്തുന്നത്. നിരവധി മലയാളി വിദ്യാർത്ഥികളാണ് ഇതിനായി എത്തിയിരിക്കുന്നത്. ഇവർക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ടുമാത്രം പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്. വിദ്യാർത്ഥികൾക്ക് നിപ പരിശോധന നടത്തുക പ്രായോഗികമല്ലെന്ന് മനസിലാക്കണമെന്നും സർവകലാശാല ഉത്തരവ് പിൻവലിക്കണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com