'പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്റെ വിഡിയോ നീക്കം ചെയ്യണം'; പരാതിയുമായി നടി

വിചാരണക്കോടതിയുടെ വിധി പ്രസ്താവം പുറത്ത് വരുന്നതിന് തൊട്ട് മുമ്പാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ വിഡിയോ പുറത്തു വിടുന്നത്
Martin
Martinfile
Updated on
1 min read

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തില്‍ പരാതിയുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിത. തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. തന്റെ പേര് വെളിപ്പെടുത്തി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ പങ്കുവെച്ച വിഡിയോ നീക്കണമെന്നു അതിജീവിത ആവശ്യപ്പെട്ടു.

Martin
അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതല്ല, പാരഡി പാടിയതിലാണ് അവര്‍ക്കു വേദന; സിപിഎമ്മിനെതിരെ വിഡി സതീശന്‍

വിചാരണക്കോടതിയുടെ വിധി പ്രസ്താവം പുറത്ത് വരുന്നതിന് തൊട്ട് മുമ്പാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ വിഡിയോ പുറത്തു വിടുന്നത്. അതിജീവിത ഉള്‍പ്പെടെ ചേര്‍ന്നുകൊണ്ടുള്ള ഒരു ഗൂഢാലോചനയാണെന്നായിരുന്നു മാര്‍ട്ടിന്റെ ആരോപണം. ദിലീപിനെതിരെയാണ് ഗൂഢാലോചന നടത്തിയെന്നാണ് വിഡിയോയുടെ ഉള്ളടക്കം.

Martin
'ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ ഞാന്‍ പറഞ്ഞത് ശരിയായില്ലേ'

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഈ വിഷയത്തില്‍ ആശങ്ക പങ്കുവെച്ചിരുന്നു. 16 ലിങ്കുകള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. അതില്‍ അഭിഭാഷകര്‍ അടക്കമുള്ളവര്‍ ഉണ്ട്. പൊലീസ് ഐടി ആക്ട് ഉള്‍പ്പെടെയുള്ളവ ചേര്‍ത്തുകൊണ്ട് ഇന്ന് തന്നെ പരാതിയില്‍ കേസെടുക്കുമെന്നാണ് വിവരം.

Summary

'Martin's video revealing his name should be removed'; Actress assault case survivor files complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com