പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലിയടങ്ങിയിട്ടില്ല; 'മീശ'യ്ക്ക് അക്കാദമി പുരസ്‌കാരം നല്‍കിയതിനെതിരെ ബിജെപി

എസ് ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയതിനെതിരെ ബിജെപി
കെ സുരേന്ദ്രന്‍ / ടെലിവിഷന്‍ ചിത്രം
കെ സുരേന്ദ്രന്‍ / ടെലിവിഷന്‍ ചിത്രം
Updated on
1 min read

കൊച്ചി: എസ് ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയതിനെതിരെ ബിജെപി. ഹിന്ദു സ്ത്രീകള്‍ അമ്പലത്തില്‍പോകുന്നത് വളരെ മ്ലേച്ഛകരമായ കാര്യത്തിനാണ് എന്ന് പരാമര്‍ശിച്ച നോവലിന് പുരസ്‌കാരം നല്‍കിയത് പ്രതികാര ബുദ്ധിയോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇത്രയധികം അപകീര്‍ത്തികരമായ പരാമര്‍ശമുള്ള നോവല്‍ നമ്മുുടെ സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലിയടങ്ങിയിട്ടില്ലെന്നതിന് തെളിവാണ് ഈ പുരസ്‌കാരം നല്‍കിയതിലൂടെ വ്യക്തമാകുന്നത്. ശബരിമല വിഷത്തില്‍ ഹിന്ദുക്കളെ ആക്ഷേപിച്ച അതേ പ്രതികാരമനോഭാവമാണ് ഇവിടെയും. ഹിന്ദുക്കളെ അപമാനിക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്യുന്ന കാര്യമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

മീശ നോവലിനെതിരെ കേരളത്തിലെ പ്രബലമായ സമുദായത്തോടൊപ്പം ഹിന്ദു സമൂഹമൊന്നാകെ രംഗത്തുവന്നിരുന്നു. ഹിന്ദുക്കളെ വെല്ലുവിളിക്കുക അവരുടെ വിശ്വാസപ്രമാണങ്ങളെ ആക്ഷേപിക്കുയെന്നത് പതിവ് പരിപാടിയായി മാറിയിരിക്കുകയാണ്. ഈ അവാര്‍ഡ് നല്‍കുന്നതിലൂടെ
തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com