'സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി'; വീണ്ടും വെട്ടിലായി സജി ചെറിയാന്‍

വിമാന അപകടത്തെ തുടര്‍ന്ന് വ്യോമയാന മന്ത്രി രാജിവച്ചോ?. ആരോഗ്യമേഖല വെന്റിലേറ്ററില്‍ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവന്റെ അത്താണിയാണ്
Saji Cheriyan
സജി ചെറിയാൻ എക്സ്പ്രസ്
Updated on
1 min read

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ വിമര്‍ശനം ശക്തമാവുന്നതിനിടെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. വീണ ജോര്‍ജിനെ പിന്തുണച്ചും പ്രതിപക്ഷ സമരത്തെ വിമര്‍ശിച്ചുമായിരുന്നു മന്ത്രി സംസാരിച്ചത്.

'സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാരും സാധാരണക്കാരുമെല്ലാം ചികിത്സക്ക് പോകും. എവിടെയാണോ നല്ല ട്രീറ്റ് മെന്റ് കിട്ടുക. അവിടെ പോകും. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് പോകുന്ന മന്ത്രിമാര്‍ എത്രയുണ്ട്. ഞാന്‍ പോയത് മെഡിക്കല്‍ കോളജിലാ. ഡെങ്കിപ്പനി വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു. അന്നു മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ശുപാര്‍ശ ചെയ്തു. അവിടെ ചെന്നപ്പോള്‍ പതിനാല് ദിവസം ബോധമില്ലായിരുന്നു. അപ്പോ ഞാന്‍ രക്ഷപ്പെട്ടു. അപ്പോള്‍ അമൃത ഹോസ്പിറ്റല്‍ മോശമാണോ?. അതൊക്കെ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യമാണ്. ഹോസ്പിറ്റല്‍ അത് എവിടെയും പോകാം.'

Saji Cheriyan
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍

'സ്വകാര്യ മേഖലയില്‍ കൂടുതല്‍ ടെക്‌നോളജിയുള്ള ആശുപത്രിയുണ്ട്. അത്രയും ചിലപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയലുണ്ടാവില്ല. കൂടുതല്‍ ചികിത്സ എവിടെ കിട്ടുമോ അപ്പോള്‍ അവിടെ പോകണം. ഇവിടുത്തെ പ്രശ്‌നം സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതുജനാരോഗ്യമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢാലോചനയാണ്. അതിനകത്ത് വീണാ ജോര്‍ജിനെ ബലിയാടാക്കിയിരിക്കുകയാണ്. പാവം സ്ത്രീ അവരെന്ത് ചെയ്തു?. അതുകൊണ്ടല്ലേ എല്ലാവരും ഇറങ്ങിയിരിക്കുന്നത്?. അതൊന്നും ഞങ്ങള്‍ അംഗീകരിക്കില്ല. വീണാ ജോര്‍ജിനെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കും' - സജി ചെറിയാന്‍ പറഞ്ഞു

Saji Cheriyan
ചിട്ടിക്കമ്പനിയുടെ പേരില്‍ ബംഗളൂരുവില്‍ 40 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ആലപ്പുഴ സ്വദേശികളായ ദമ്പതിമാര്‍ക്കെതിരെ കേസ്

വിമാന അപകടത്തെ തുടര്‍ന്ന് വ്യോമയാന മന്ത്രി രാജിവച്ചോ?. ആരോഗ്യമേഖല വെന്റിലേറ്ററില്‍ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവന്റെ അത്താണിയാണ്. വീണ ജോര്‍ജിനെതിരായ സമരത്തിന്റെ മറവില്‍ സ്വകാര്യ കുത്തക ആശുപത്രികളെ വളര്‍ത്താന്‍ ഗൂഢനീക്കം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണ് ഇതൊക്കെ. പ്രതിപക്ഷത്തിന് വട്ടു പിടിച്ചിരിക്കുകയാണ്. അധികാരം കിട്ടാത്തതിന്റെ ഭ്രാന്താണിത്. എല്‍ഡിഎഫ് മൂന്നാമത് അധികാരത്തില്‍ വരുമെന്നതിന്റെ വെപ്രാളമാണ് യുഡിഎഫിന്. അതിന്റെ തെളിവാണ് നേതാക്കന്മാര്‍ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

Summary

Kerala latest news : Minister Saji Cherian makes controversial remarks against treatment at medical colleges in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com