മിഷൻ അരിക്കൊമ്പൻ; ഹൈക്കോടതി ഇടപെടൽ തെറ്റായ കീഴ്‌വഴക്കം; സുപ്രീം കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ

ഉപദ്രവകാരികളായ വന്യമൃ​ഗങ്ങൾക്കെതിരെ നടപടി എടുക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്ന് ഹർജിയിൽ പറയുന്നു
അരിക്കൊമ്പൻ/ ഫയല്‍ ചിത്രം
അരിക്കൊമ്പൻ/ ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡൽഹി: അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ഉത്തരവുകളെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. ‌

ഉപദ്രവകാരികളായ വന്യമൃ​ഗങ്ങൾക്കെതിരെ നടപടി എടുക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്ന് ഹർജിയിൽ പറയുന്നു. ഹൈക്കോടതിയുടെ ഉത്തരവുകൾ ഉടൻ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. 

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11. 1 പ്രകാരം ഉപദ്രവകാരികളായ വന്യമൃ​ഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. ആ നിയമം ഉപയോ​ഗിച്ച് അരിക്കൊമ്പനെന്ന അക്രമാസക്തനും ഉപദ്രവകാരിയുമായ ആനയെ സംബന്ധിച്ച തീരുമാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നേരത്തെ എടുത്തിരുന്നു. ആനയെ പിടിച്ച് പ്രത്യേകമായി സംരക്ഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 

എന്നാൽ ഈ കാര്യത്തിലെ ഹൈക്കോടതി ഇടപെടൽ തെറ്റായ കീഴ്‌വഴക്കവും നടപടിയുമാണ്. അരിക്കൊമ്പൻ നടത്തിയിട്ടുള്ള അക്രമങ്ങളെ സംബന്ധിച്ചും ഹർജിയിൽ വിശദമായി പറയുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com