മഴ ഇത്തവണ നേരത്തെ എത്താം, ഈ സീസണിൽ, സാധാരണ മൺസൂൺ രീതികളിൽ മാറ്റം ഉണ്ടാകാമെന്ന് വിദഗ്ദ്ധർ

ആൻഡമാൻ ദ്വീപുകളിൽ മെയ് 13 ന് മൺസൂൺ എത്തുമെന്ന് ഐഎംഡി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു, സാധാരണ ഷെഡ്യൂളിൽ നിന്ന് 10 ദിവസം മുമ്പാണിത്.
Rain, Monsoon,
monsoon: മഴ ഫയൽ ചിത്രംCenter-Center-Coimbatore
Updated on
1 min read

കേരളത്തിൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ കാലവർഷം നേരത്തെ എത്തുന്ന വർഷമായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു. മെയ് 24 ഓടെ മൺസൂൺ എത്താനുള്ള സാധ്യത വർദ്ധിച്ചുവരികയാണ്, ഇതിന് അനുകൂലമായ കാലാവസ്ഥയാണ് പ്രകടമാകുന്നത്. 24 ന് ശേഷം കനത്ത മഴ ആരംഭിക്കുമെന്ന് വിവിധ കാലാവസ്ഥാ മോഡലുകൾ പ്രവചിക്കുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ ( Monsoon) സാധാരണയായി ജൂൺ ഒന്നിന് കേരളത്തിൽ എത്തുമെങ്കിലും, മെയ് 27 ന് ഏകദേശം നാല് ദിവസം മുമ്പോ നാല് ദിവസം വൈകിയ മഴ തുടങ്ങുമെന്ന് ഐ എം ഡി പ്രവചിക്കുന്നു. കഴിഞ്ഞ വർഷം, മെയ് 31 ന് മൺസൂൺ ഷെഡ്യൂളിനേക്കാൾ ഒരു ദിവസം മുമ്പാണ് മഴ എത്തിയത്. മെയ് 27 അല്ലെങ്കിൽ അതിനുമുമ്പ് ഇത്തവണ മഴ എത്തിയാൽ , കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും നേരത്തെ ആരംഭിക്കുന്നത് ഇത്തവണയായിരിക്കും.

കാലവർഷം നേരത്തെ എത്താൻ കാരണമായി കാലാവസ്ഥാ വിദഗ്ധർ പല ഘടകങ്ങളാണ് പറയുന്നത്. "ആൻഡമാൻ ദ്വീപുകളിൽ നേരത്തെ പ്രത്യക്ഷപ്പെട്ടതിനുശേഷം ശ്രീലങ്കൻ ഭാഗത്ത് മൺസൂൺ എത്തിയിട്ടുണ്ട്. മെയ് 25 ഓടെ അനുകൂലമായ സാഹചര്യങ്ങൾ പടിഞ്ഞാറൻ കാറ്റിനെ ശക്തിപ്പെടുത്തുന്നു, അതേസമയം സമുദ്രോപരിതല താപനില പോലുള്ള കാലാവസ്ഥാ ഘടകങ്ങളും കാലവർഷം നേരത്തെ എത്തുന്നതിന് കാരണമാകുന്നു," എന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ രാജീവൻ എരിക്കുളം പറഞ്ഞു.

ആൻഡമാൻ ദ്വീപുകളിൽ മെയ് 13 ന് മൺസൂൺ എത്തുമെന്ന് ഐഎംഡി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു, സാധാരണ ഷെഡ്യൂളിൽ നിന്ന് 10 ദിവസം മുമ്പാണിത്.

ഈ സീസണിൽ, സാധാരണ മൺസൂൺ പാറ്റേണിൽ മാറ്റം ഉണ്ടാകാമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. പരമ്പരാഗതമായി, മൺസൂൺ തെക്കൻ പ്രദേശങ്ങളിൽ ആരംഭിച്ച് ജൂലൈ 15 ഓടെ രാജ്യം മുഴുവൻ വ്യാപിക്കുന്ന തരത്തിൽ വടക്കോട്ട് നീങ്ങും. എന്നാൽ, ഈ വർഷം, തെക്കൻ പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വടക്കൻ ജില്ലകളിൽ മൺസൂണിന്റെ പ്രാരംഭ ഘട്ടത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. "മെയ് 25 ന് ശേഷം കർണാടക തീരത്ത് രൂപം കൊള്ളുന്ന ന്യൂനമർദ്ദം മഴയുടെ വിതരണത്തിൽ വടക്കോട്ട് ചരിവ് ഉണ്ടാക്കും.തൽഫലമായി, തെക്കിനെ അപേക്ഷിച്ച് വടക്കൻ പ്രദേശങ്ങളിൽ മഴയുടെ തീവ്രത കൂടുതലായിരിക്കും," രാജീവൻ പറഞ്ഞു.

ചരിത്രപരമായി, തെക്കൻ ഭാഗങ്ങളെ അപേക്ഷിച്ച് വടക്കൻ പ്രദേശങ്ങളിലാണ് മൺസൂൺ സമയത്ത് കൂടുതൽ മഴ ലഭിച്ചത്.മൊത്തത്തിലുള്ള മൺസൂൺ സീസണിന് കാലാവസ്ഥാ മോഡലുകൾ വ്യത്യസ്തമായ പ്രവചനങ്ങളാണ് നൽകുന്നത്. ഈ പ്രവചനങ്ങളിൽ സാധാരണയിൽ താഴെയുള്ള മഴ മുതൽ സാധാരണയിൽ കൂടുതൽ മഴ വരെ പ്രതീക്ഷിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com