മുല്ലപ്പെരിയാർ ഡാമിലെ അറ്റകുറ്റപ്പണി: പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച മറ്റന്നാൾ

തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ കേരള വനംവകുപ്പ് തടഞ്ഞിരുന്നു
Mullaperiyar Dam
മുല്ലപ്പെരിയാർ അണക്കെട്ട്ഫെയ്സ്ബുക്ക് ചിത്രം
Updated on
1 min read

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വൈക്കം സത്യഗ്രഹ ശതാബ്ദി സമാപന പരിപാടിക്ക് വ്യാഴാഴ്ച കോട്ടയത്ത് എത്തുമ്പോൾ പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് തമിഴ്നാട് നിയമസഭയിലാണ് സ്റ്റാലിന്റെ വിശദീകരണം.

മുല്ലപ്പെരിയാർ അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ, അനുമതിയില്ലെന്ന് പറഞ്ഞ് വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വെച്ച് കേരള വനംവകുപ്പ് തടഞ്ഞിരുന്നു. ഇതിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് എഐഎഡിഎംകെ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്റ്റാലിൻ നിയമസഭയിൽ പ്രസ്താവന നടത്തിയത്.

അണക്കെട്ടിലെ അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ ഡിസംബർ നാലിനാണ് രണ്ടു ലോറികളിൽ മണൽ കൊണ്ടുവന്നത്. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിൽ അക്കാര്യം കേരളത്തെ അറിയിക്കണമെന്ന വ്യവസ്ഥ തമിഴ്നാട് പാലിച്ചിരുന്നില്ല. അണക്കെട്ടിലേക്ക് പെരിയാർ കടുവസങ്കേതത്തിലൂടെ സാധനങ്ങൾ കൊണ്ടുപോകാൻ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടറുടെ അനുമതിയും തമിഴ്നാട് വാങ്ങിയിരുന്നില്ല. ഇതേത്തുടർന്നാണ് കേരളം തമിഴ്നാട് ലോറികൾ തടഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com