

ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ജില്ലയിലെ രണ്ട് താലൂക്കുകളിൽ നിരോധനാജ്ഞ. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് നിരോധനാജ്ഞ. മൂന്ന് ദിവസത്തേക്കാണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആർഎസ്എസ് പ്രവർത്തകനായ നന്ദുകൃഷ്ണയാണ് വെട്ടേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് എസ്ഡിപിഐ പ്രവർത്തകർ പിടിയിലായിരുന്നു.
അതിനിടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടെ അടച്ചിട്ട കടകൾക്ക് നേരെ ആക്രമണമുണ്ടായി. ചേർത്തല നഗരത്തിലാണ് നാല് കടകൾക്ക് നേരെ ആക്രമണമുണ്ടായത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മൂന്ന് കടകൾ തീവെച്ചു നശിപ്പിക്കുകയും ഒരു കട തല്ലിത്തകർക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർത്തല നഗരത്തിൽ പൊലീസും സുരക്ഷ ശക്തമാക്കി.
ബുധനാഴ്ച രാത്രിയോടെയാണ് വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റു മരിച്ചത്. രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇന്നലെ വൈകീട്ട് പ്രവർത്തകർ തമ്മിൽ അപ്രതീക്ഷിത സംഘർഷമുണ്ടാവുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates