

തിരുവനന്തപുരം: സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ഗവര്‍ണര്‍ കേരളത്തെ ഭയപ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ന് കേരളത്തിലുള്ളത്. സര്‍ക്കാരിന്റെ തനത് വരുമാനം കൂടി. ചെലവ് വര്‍ദ്ധിച്ചിട്ടുമില്ല. ഈ ഒറ്റകാര്യം മതി ഇന്നത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന് തിരിച്ചറിയാന്‍. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരം ഉണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഗവര്‍ണര്‍ 360-ാം വകുപ്പ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട. ഇന്ത്യയില്‍ ഇതുവരെ ആരും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
പുതുതായി ഒരു അധികാരം സ്ഥാപിച്ചെടുക്കാനാണ് ഗവര്‍ണറുടെ ശ്രമം. നടപടിയെ സര്‍വശക്തിയുമുപയോഗിച്ച് ചെറുക്കും. ഭീഷണിയൊന്നും കേരളത്തില്‍ വിലപ്പോവില്ല. ഇത് തീക്കളിയാണ്. കേരള ജനത ഈ നീക്കത്തെ അതി ശക്തമായി ചെറുക്കുക തന്നെ ചെയ്യും. ഗവര്‍ണറുടെ ഓരോ നീക്കവും വിദ്യാഭ്യാസ സംവിധാനത്തെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഗോവിന്ദന്‍ പറഞ്ഞു.
കാലിക്കറ്റ്, കേരള സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തത് ആര്‍സ്എസ് - ബിജെപിപ്രവര്‍ത്തകരെയാണ്. സെനറ്റിലേക്കുള്ള നോമിനേഷന്‍ സാധാരണഗതിയില്‍ ചാന്‍സിലര്‍ വൈസ് ചാന്‍സിലറോട് ആവശ്യപ്പെടുകയാണ് പതിവ്. എന്നാല്‍ ഇതുപോലെയൊരു നോമിനേഷന്‍ രാജ്യത്ത് എവിടെയും കണ്ടിട്ടുണ്ടാവില്ല. യുഡിഎഫ് നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ ആര്‍എസ്എസ് അനുകൂലമായ ഗവര്‍ണര്‍ക്കൊപ്പമാണോ കോണ്‍ഗ്രസ് നിലപാട് എന്നറിയാന്‍ താല്‍പര്യമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates