'അത്തരത്തിലുള്ള ഒരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കില്ല'; സേവാഭാരതിയുടെ വാഹന പരിശോധനയില്‍ മുഖ്യമന്ത്രി

പാലക്കാട് പൊലീസിനൊപ്പം സംഘപരിവാര്‍ സംഘടനയായ സേവാഭാരതി വാഹന പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍, വാഹന പരിശോധന നടത്തുന്ന സേവാ ഭാരതി പ്രവര്‍ത്തകന്‍
പിണറായി വിജയന്‍, വാഹന പരിശോധന നടത്തുന്ന സേവാ ഭാരതി പ്രവര്‍ത്തകന്‍
Updated on
1 min read


തിരുവനന്തപുരം: പാലക്കാട് പൊലീസിനൊപ്പം സംഘപരിവാര്‍ സംഘടനയായ സേവാഭാരതി വാഹന പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിനൊപ്പം പരിശോധന നടത്താന്‍ ആരേയും നിയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

'ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനതത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. സന്നദ്ധ പ്രവര്‍ത്തകരെ സര്‍ക്കാര്‍ തന്നെ ക്ഷണിച്ച് സന്നദ്ധ സേന രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങള്‍ക്കാണ് ഇത്തരം കാര്യങ്ങളില്‍ പോകാനുള്ള അനുമതി. അതോടൊപ്പം പൊലീസ് വിവിധ സ്ഥലങ്ങളില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള വോളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.' 

'സന്നദ്ധ പ്രവര്‍ത്തനത്തിന് വരുന്നവര്‍ക്ക് ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ അതൊന്നും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അത്തരത്തിലുള്ള ഒരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കില്ല' -അദ്ദേഹം പറഞ്ഞു. 


പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം പരിശോധന നടത്തുന്നതിന്റെ ദൃശങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com