'പാണക്കാട് തങ്ങളെ നാലാം ഖലീഫയെന്ന് വിളിച്ചു; തഹ്‌ലിയയെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പുതന്നു'; നൂര്‍ബിന റഷീദ് വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

വനിതാ ലീഗിന് പാര്‍ട്ടയില്‍ കടുത്ത അവഗണന നേരിട്ടെന്നും നൂര്‍ബിന പറഞ്ഞു. മുസ്ലീലീഗ് മെമ്പര്‍ഷിപ്പില്‍ തുടരുമെന്നും നാളത്തെ കാര്യം എന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും നൂര്‍ബിന പറഞ്ഞു.
Noorbina Rasheed
നൂര്‍ബിന റഷീദ്SM ONLINE
Updated on
1 min read

കോഴിക്കോട്: വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂര്‍ബിന റഷീദ് രാജിവച്ചു. കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വച്ചാണ് രാജി പ്രഖ്യാപനം നടത്തിയത്. വനിതാ ലീഗിന് പാര്‍ട്ടയില്‍ കടുത്ത അവഗണന നേരിട്ടെന്നു നൂര്‍ബിന പറഞ്ഞു. മുസ്ലീലീഗ് മെമ്പര്‍ഷിപ്പില്‍ തുടരുമെന്നും നാളത്തെ കാര്യം എന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും നൂര്‍ബിന പറഞ്ഞു.

Noorbina Rasheed
ക്ഷേമപെന്‍ഷന്‍ മൂവായിരം; കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം; എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്‍റെ സൗജന്യ ഇന്‍ഷൂറന്‍സ്: യുഡിഎഫ് പ്രകടന പത്രിക

മുസ്ലീ ലീഗിലെ വനിതാസ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട് വനിതാ ലീഗുമായി ചര്‍ച്ച നടത്താന്‍ ലീഗ് നേതൃത്വം തയ്യാറായിട്ടില്ലെന്നും നൂര്‍ബിന പറഞ്ഞു. പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഒരു അഞ്ച് വര്‍ഷം കോര്‍പ്പറേഷനില്‍ നിന്നിട്ട് അവര്‍ ജനപ്രതിനിധിയാണെന്ന് തെളിയിച്ച് കാണിച്ച ശേഷം മതിയായിരുന്നു അവരെ സ്ഥാനാര്‍ഥിയാക്കാന്‍. കോഴിക്കോട് ജില്ലയില്‍ തന്നെ ഇതിനകം ജനപ്രതിനിധിയാണെന്ന് തെളിയിച്ചിട്ടുള്ള നിരവധി വനിതകള്‍ പാര്‍ട്ടിയില്‍ ഉണ്ട്.

ഹരിത വിവാദം സൃഷ്ടിച്ചവരാണ് തഹ്‌ലിയയും കൂട്ടരും. പാണക്കാട് കുടുംബങ്ങളെ ഇത്രയധികം മോശമായ ചിത്രീകരിച്ചവരോട് മനസുകൊണ്ട് യോജിക്കാന്‍ വനിതാ ലീഗിന് കഴിയില്ല. അവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന് മുസ്ലീം ലീഗിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. നാലാം ഖലീഫ എന്നാണ് പാണക്കാട് തങ്ങളെ തഹ്‌ലിയ വിളിച്ചത്. തഹ്‌ലിയ സ്ഥാനാര്‍ഥിയാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പലതവണ തന്നോട് പറഞ്ഞിരുന്നെന്നും നൂര്‍ബിന പറഞ്ഞു.

Summary

Noorbina Rasheed has resigned from the position of Vanitha League National Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com