

കണ്ണൂർ: കാലിൽ വ്രണവുമായി പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു. കണ്ണൂർ പേരാവൂർ സ്വദേശി സരസ്വതിയാണ് ചികിത്സക്കിടെ പരിയാരം മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്. ആൺമക്കൾ തിരിഞ്ഞുനോക്കാതായതോടെ ദുരതത്തിലായിരുന്നു സരസ്വതി.
ഇടതുകാലിൽ വ്രണം വന്ന് ദിവസങ്ങളായി കാഞ്ഞിരപ്പുഴയിലെ വീട്ടിൽ കഴിയുകയായിരുന്ന സരസ്വതിയെ മനോജ് ആപ്പനെന്ന ചുമട്ട് തൊഴിലാളിയും സന്നദ്ധപ്രവർത്തകനായ സന്തോഷുമാണ് അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചത്. അപ്പോഴേക്കും വ്രണം പുഴുവരിച്ച് ഇടതുകാൽ മുറിച്ച് മാറ്റേണ്ട നിലയിലായിരുന്നു. തുടർന്ന് സരസ്വതിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
മൂന്ന് വർഷമായി പ്രമേഹ രോഗം അലട്ടുന്ന സരസ്വതിയെ മകൾ സുനിത പേരാവൂർ താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും ചികിത്സിച്ച് വരികയായിരുന്നു. കയ്യിൽ പണമില്ലാത്തതിനാലും കൂട്ടിരിക്കാൻ ആളില്ലാത്തതിനാലും തിരികെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates