അരി തേടിയെത്തി പടയപ്പയും; ലയത്തിന്റെ വാതിലും ജനലും തകര്‍ത്ത് കാട്ടുകൊമ്പന്‍

ലയത്തിനകത്ത് സൂക്ഷിച്ചിരുന്ന ഒരു ചാക്ക് അരി പുറത്തേക്ക് വലിച്ചിട്ട് മുഴുവന്‍ തിന്നുതീര്‍ക്കുകയും ചെയ്തു.
പടയപ്പ/ സ്‌ക്രീന്‍ ഷോട്ട്‌
പടയപ്പ/ സ്‌ക്രീന്‍ ഷോട്ട്‌
Updated on
1 min read

മറയൂര്‍: അരിക്കൊമ്പന് പിന്നാലെ അരി തേടിയെത്തുന്ന ആനയായി കാട്ടുകൊമ്പന്‍ പടയപ്പയും. ഇന്നലെ അര്‍ധരാത്രി മറയൂര്‍ പാമ്പന്‍ മലയിലെ ലയത്തില്‍ നിന്ന് ഒരു ചാക്ക് അരിയാണ് പടയപ്പ തിന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പടയപ്പ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ത്തു. നാട്ടുകാര്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയാണ് ആനയെ  ഓടിച്ചത്. 

പതിനാറു കുടുംബങ്ങളാണ് പാമ്പന്‍ മലയിലെ ലയത്തില്‍ താമസിക്കുന്നത്. രാജേന്ദ്രന്‍, കറുപ്പ് സ്വാമി എന്നിവരുടെ വീടുകളുടെ വാതിലും ജനലുമാണ് പടയപ്പ തകര്‍ത്തത്. ലയത്തിനകത്ത് സൂക്ഷിച്ചിരുന്ന ഒരു ചാക്ക് അരി പുറത്തേക്ക് വലിച്ചിട്ട് മുഴുവന്‍ തിന്നുതീര്‍ക്കുകയും ചെയ്തു.

ഇത് ആദ്യമായാണ് പടയപ്പ അരി തിന്നുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നേരത്തെ ആരെയും ഉപദ്രവിക്കാത്ത ആനയായിരുന്നു പടയപ്പ. അടുത്തിടെയാണ് പടയപ്പയുടെ സ്വഭാവത്തില്‍ ഇത്തരത്തിലൊരു മാറ്റം ഉണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com