'ഹിന്ദു-മുസ്ലിം വിദ്വേഷം വളര്‍ത്താനുള്ള പരിപാടി', സംഘപരിവാര്‍ ശബരിമല സംരക്ഷണ സംഗമത്തിനെതിരെ ആഞ്ഞടിച്ച് പന്തളം കുടുംബാംഗം

മതസൗഹാര്‍ദ്ദം തകര്‍ക്കാനും ഹിന്ദു-മുസ്ലിം വിദ്വേഷം വളര്‍ത്താനും വേണ്ടിയുള്ള പരിപാടിയായിപ്പോയി. ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ നടത്തിയ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാന്‍ ആകില്ല.
Pradeep Varma
പ്രദീപ് വര്‍മ/Pradeep Varma
Updated on
1 min read

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിനെതിരെ ആഞ്ഞടിച്ച് പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വര്‍മ. പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമം വര്‍ഗീയ പരിപാടിയായി മാറി. മതസൗഹാര്‍ദ്ദം തകര്‍ക്കാനും ഹിന്ദു-മുസ്ലിം വിദ്വേഷം വളര്‍ത്താനും വേണ്ടിയുള്ള പരിപാടിയായിപ്പോയി. ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ നടത്തിയ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാന്‍ ആകില്ല. ശാന്താനന്ദ മഹര്‍ഷിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രദീപ് വര്‍മ പറഞ്ഞു. ന്യൂസ് മലയാളത്തോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Pradeep Varma
ഗൂഗിള്‍ പേ വഴി കൈക്കൂലി ആവശ്യപ്പെട്ടു, 5000 രൂപ നല്‍കിയത് നേരിട്ട്; അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പിടിയില്‍

മത സ്പര്‍ധയുണ്ടാക്കാന്‍ മനഃപൂര്‍വം ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരിപാടിയെ പന്തളം കുടുംബം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഇതുവരെ ചെയ്തില്ലായിരുന്നുവെന്നും പ്രദീപ് വര്‍മ പറഞ്ഞു. അതേസമയം, സംഗമത്തില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി നടത്തിയ മത വിദ്വേഷ പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Pradeep Varma
'വാവര്‍ സ്വാമിയെ മോശമായി ചിത്രീകരിച്ചു'; വിദ്വേഷ പ്രസംഗത്തിന് ശാന്താനന്ദ മഹര്‍ഷിക്കെതിരെ വീണ്ടും പരാതി

വാവര്‍ മുസ്ലിം തീവ്രവാദിയാണെന്നായിരുന്നു സംഘപരിവാര്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തില്‍ ശാന്താനന്ദ മഹര്‍ഷിയുടെ വിവാദ പരാമര്‍ശം. നേരത്തെ മഹര്‍ഷിക്കെതിരെ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആര്‍ ആണ് ശാന്താനന്ദ മഹര്‍ഷിക്കെതിരെ പരാതി നല്‍കിയത്. വിശ്വാസം വ്രണപ്പെടുത്തല്‍ മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്.

Summary

Pandalam family member slams Sangh Parivar Sabarimala protection meet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com