ആശാവര്‍ക്കര്‍മാരുടെ ആവശ്യത്തോട് അനുകൂല സമീപനം, ആനുകൂല്യങ്ങള്‍ കൂട്ടുന്നത് പരിഗണിക്കും: മന്ത്രി വീണ ജോര്‍ജ്

രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ആനുകൂല്യങ്ങള്‍ കൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വീണ ജോര്‍ജ്
വീണ ജോര്‍ജ്
Updated on
1 min read

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് സര്‍ക്കാരിന് ഉള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ ഓണറേറിയം നല്‍കുന്നത് രാജ്യത്ത് കേരളത്തില്‍ മാത്രമാണ്. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ആനുകൂല്യങ്ങള്‍ കൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ധനവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ധനമന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ആശ പ്രവര്‍ത്തകരുടെ മഹാ സംഗമമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ആശ വര്‍ക്കര്‍മാരുടെ തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നില്‍ ആറ് ദിവസമായി ആശ പ്രവര്‍ത്തകര്‍ സമരം ചെയ്യുകയാണ്.

മുടങ്ങിക്കിടക്കുന്ന വേതന തുക ഉടന്‍ വിതരണം ചെയ്യുക, ഓണറേറിയം വര്‍ദ്ധിപ്പിക്കുക, 62 വയസ്സിലെ വിരമിക്കല്‍ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നൂറിലധികം വരുന്ന സ്ത്രീകള്‍ ആശാ വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com