വൈദ്യുതി പോയോ?, സെക്ഷന്‍ ഓഫീസില്‍ വിളിക്കേണ്ടതില്ല, ചെയ്യേണ്ടത് ഇത്രമാത്രം

കറന്റ് ഇല്ലെങ്കില്‍ ഉടന്‍ തന്നെ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് വിളിക്കുന്നവരാണ് പലരും
electricity
electricityപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കറന്റ് ഇല്ലെങ്കില്‍ ഉടന്‍ തന്നെ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് വിളിക്കുന്നവരാണ് പലരും. കോള്‍ കിട്ടാതെ വരുമ്പോള്‍ ഒട്ടുമിക്ക ആളുകളും അസ്വസ്ഥരാകാറുണ്ട്. എന്നാല്‍ സെക്ഷന്‍ ഓഫീസിലെ ലാന്‍ഡ് ഫോണില്‍ ഒരേസമയം ഒന്നിലേറെ പേര്‍ക്ക് പരാതി അറിയിക്കാനാവില്ലെന്നും സെക്ഷന്‍ ഓഫീസിലേക്ക് വിളിക്കാതെ അനായാസം പരാതി അറിയിക്കാന്‍ മാര്‍ഗ്ഗമുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

electricity
തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: നാലാം പ്രതി 'വൊക്കൻ' പ്രശോഭ് പിടിയിൽ, മറ്റ് പ്രതികൾ സംസ്ഥാനം വിട്ടു ?

94 96 00 1912 എന്ന നമ്പരിലേക്ക് വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷന്‍ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യുമെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കുറിപ്പ്:

കറണ്ടുപോയാലുടന്‍ സെക്ഷന്‍ ഓഫീസിലേക്ക് വിളിക്കുന്നവരാണ് നമ്മളിലധികവും. എന്നാല്‍ സെക്ഷന്‍ ഓഫീസിലെ ലാന്‍ഡ് ഫോണില്‍ ഒരേസമയം ഒന്നിലേറെ പേര്‍ക്ക് പരാതി അറിയിക്കാനാവില്ല. കോള്‍ കിട്ടാതെ വരുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും അസ്വസ്ഥരാകുകയും ചെയ്യും.

സെക്ഷന്‍ ഓഫീസിലേക്ക് വിളിക്കാതെ അനായാസം പരാതി അറിയിക്കാന്‍ മാര്‍ഗ്ഗമുണ്ട്.

94 96 00 1912 എന്ന നമ്പരിലേക്ക് വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷന്‍ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യും.

അടയ്ക്കാനുള്ള തുക, അവസാനത്തെ പെയ്‌മെന്റ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. വൈദ്യുതി സംബന്ധമായ നിരവധി സേവനങ്ങളും വാട്‌സാപ് വഴി ആവശ്യപ്പെടാം.

നമ്പര്‍ ഇപ്പോള്‍ത്തന്നെ സേവ് ചെയ്‌തോളൂ... 94 96 00 1912

electricity
150 രൂപ മാത്രം, 25 ലക്ഷത്തോളം തൊഴിലാളികൾക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം; അറിയാം 'രക്ഷാകവചം' പദ്ധതി
Summary

Power outage? No need to call the section office, all you have to do is this

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com