ഫോൺകോൾ വിവാദം: സുജിത് ദാസിന് എതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് പി വി അൻവർ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി

തുടർന്ന് നടന്ന അന്വേഷണത്തിൽ സുജിത് ദാസിനും അജിത് കുമാറിനും എസ്ഐടി ടീം ക്ലീൻ ചീറ്റ് നൽകുകയായിരുന്നു
P V ANVAR
P V ANVARസ്ക്രീൻഷോട്ട്
Updated on
2 min read

മലപ്പുറം: വിവാദ ഫോൺകോൾ കേസിൽ മുൻ മലപ്പുറം എസ്പി.സുജിത് ദാസിനെതിരെ പുനരന്വേഷണം നടത്തണമെന്ന് മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അയച്ച കത്തിലാണ് അൻവർ ഈ ആവശ്യം ഉന്നയിച്ചത്. സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയതായി റിപ്പോർട്ട് ചെയ്ത വകുപ്പുതല അന്വേഷണം പുനഃപരിശോധിക്കണമെന്നും, 2024-ൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് അനധികൃതമായി മരം മുറിച്ചെന്നാരോപിക്കുന്ന കേസിൽ പുനരന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ യുഡിഎഫ് ക്യാമ്പിലുള്ള പിവി അൻവർ, സുജിത് ദാസുമായി നടത്തിയതായി പറയപ്പെടുന്ന രഹസ്യ ഫോൺസംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ നിയമ-പോലീസ് നടപടികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. മലപ്പുറം എസ്പിയായിരിക്കെ എസ്പി ഓഫീസ് കോംപൗണ്ടിൽ നിന്ന് അനധികൃതമായി മരം മുറിച്ച് മാറ്റിയതുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ സുജിത് ദാസ് ആവശ്യപ്പെട്ടുവെന്ന ആരോപണമാണ് ഫോൺ സംഭാഷണത്തിലുള്ളത്.

P V ANVAR
'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

എസ്ഐടി അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്ഐടി) അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായെന്നും സുജിത് ദാസിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും അൻവർ കത്തിൽ ആവശ്യപ്പെട്ടു. 2024 ജൂലൈയിൽ നൽകിയ പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിൽ എസ്ഐടി. പരാജയപ്പെട്ടുവെന്നും അന്വേഷണ നടപടികളുടെ ഭാഗമായി ഹാജരാകാൻ തനിക്ക് നോട്ടീസ് പോലും നൽകിയിരുന്നില്ലെന്നുമാണ് അൻവറിന്റെ പ്രധാന ആരോപണം. എഡിജിപി (നിയമ-ക്രമസമാധാനം) എം.ആർ. അജിത് കുമാറിനെതിരെ സുജിത് ദാസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളെത്തുടർന്നാണ് ഫോൺ സംഭാഷണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ സ്വാധീനമുണ്ടെന്ന ആരോപണങ്ങളും വിവാദത്തെ ശക്തമാക്കി. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന പരാമർശങ്ങളും പുറത്തുവന്നിരുന്നു.

P V ANVAR
'യുഡിഎഫ് സര്‍ക്കാര്‍ തിരുത്തി; എല്‍ഡിഎഫ് നിലപാടിന്റെ വിജയം'; കുറിപ്പുമായി റിയാസ്

പഴയ വിവാദവും ക്ലീൻ ചീട്ടും വീണ്ടും ചർച്ചയിലേക്ക്

വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് 2024 സെപ്റ്റംബർ 2-ന് കേരള പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, അന്ന് പത്തനംതിട്ട എസ്പി.ആയിരുന്ന സുജിത് ദാസിനെ സ്ഥാനത്ത് നിന്ന് ആഭ്യന്തര വകുപ്പ് നീക്കം ചെയ്തു. എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണസംഘവും രൂപീകരിച്ചു. എന്നാൽ, അന്വേഷണം പുരോഗമിക്കുന്നതിനിടെ അജിത് കുമാറിനെ അതേ സ്ഥാനത്ത് തുടരാൻ അനുവദിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സുജിത് ദാസിനും അജിത് കുമാറിനും എസ്ഐടി ടീം ക്ലീൻ ചീറ്റ് നൽകുകയായിരുന്നു . ഈ സാഹചര്യത്തിലാണ് ഇപ്പോൾ യുഡിഎഫ് ഭരണകാലത്ത് കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി പി.വി. അൻവർ ആഭ്യന്തരമന്ത്രിയെ സമീപിച്ചിരിക്കുന്നത്.

P V ANVAR
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടമായിട്ടില്ല; റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം; ഭരണസമിതി
Summary

Former Nilambur MLA P.V. Anvar, currently aligned with the UDF camp, has written to Home Minister Ramesh Chennithala demanding a fresh probe into the controversial phone call case involving former Malappuram SP Sujit Das, alleging that the previous Special Investigation Team (SIT) failed to conduct a proper inquiry before granting a clean chit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com