

കൊച്ചി: ചര്‍ച്ചകള്‍ക്കൊടുവില്‍ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറി പിവിആർ. എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ നടന്ന ഓൺലൈൻ യോഗത്തിലാണ് തിരുമാനം. പിവിആറില്‍ മലയാള സിനിമകളുടെ പ്രദര്‍ശനം ആരംഭിച്ചു. ഇനി രണ്ട് തിയറ്ററുകളില്‍ പ്രശ്നം ബാക്കിയാണെന്നും ഉടന്‍ പരിഹരിക്കുമെന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നിലപാട് എടുത്തിരുന്നു.
സിനിമയുടെ പ്രൊജക്‌ഷൻ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം മൂലമായിരുന്നു പ്രദർശനം നിർത്തിവച്ചത്. ഏപ്രില്‍ 11ന് ആണ് പിവിആര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്. അന്നേദിവസം റിലീസ് ചെയ്ത ജയ് ഗണേഷ്, ആവേശം, വര്‍ഷങ്ങള്‍ ശേഷം തുടങ്ങിയ സിനിമകള്‍ പിവിആര്‍ പ്രദര്‍ശിപ്പിച്ചില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം, ചിത്രത്തിനുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് നടപടിയുമായി മുന്നോട്ടു പോകുമെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു. നിയമ പോരാട്ടത്തില്‍ പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ കക്ഷിചേരും. കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates