അയൽവാസിയുടെ കാലു തല്ലിയൊടിക്കാൻ 30,000 രൂപയുടെ ക്വട്ടേഷൻ, അമ്മയും മകളും ഒളിവിൽ

അമ്മയ്ക്കും മകൾക്കുമായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി 
മിൽഖ, കസ്റ്റഡിയിലായ പ്രതികൾ/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്
മിൽഖ, കസ്റ്റഡിയിലായ പ്രതികൾ/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്
Updated on
1 min read

ഇടുക്കി: അയൽവാസിയുടെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയും മകളും ഒളിവിൽ. തൊടുപുഴ സ്വദേശികളായ മിൽഖയ്ക്കും മകൾ അനീറ്റയ്ക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് നാൽപതുകാരനായ ഓമനക്കുട്ടന് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണമുണ്ടായത്. രാവിലെ നടക്കാനിറങ്ങിയ ഓമനക്കുട്ടന്റെ കണ്ണിലേക്ക് മുളകുപൊടി വിതറിയ ശേഷം മർദ്ദിക്കുകയായിന്നു. 

സംഭവത്തിൽ ബന്ധുവും അയൽവാസിയുമായ മിൽഖയെയും മകൾ അനീറ്റയെയും സംശയമുള്ളതായി ഓമനക്കുട്ടൻ പൊലീസിന് മൊഴി നൽകിയിരുന്നു. അന്വേഷണം ശക്തമാക്കിതോടെ ഇരുവരും ഒളിവിൽ പോയി. തുടർന്ന് പൊലീസ് ഇവരുടെ ഫോൺ റെക്കോർഡ് ശേഖരിച്ചു. ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ വ്യക്തമായി.

സംഭവത്തിൽ ഗുണ്ടകളായ സന്ദീപിനെയും സുഹൃത്തിനെയും എറണാകുളം ചേരാനെല്ലൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. 30,000 രൂപയ്ക്ക് ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. മിൽഖയുടെ നാലാം ഭർത്താവ് റെജിയുടെ സുഹൃത്താണ് അറസ്റ്റിലായ സന്ദീപ്. മിൽഖയും ഓമനക്കുട്ടനും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതിന്റെ വൈരാ​ഗ്യമാണ് ആക്രമണം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com