'എന്തോ ഒരു ജാലവിദ്യയുണ്ടായിരുന്നു ആ എഴുത്തില്‍, ഓരോ വായനയിലും ഉള്ളിലെ വായനക്കാരനെ നവീകരിക്കാന്‍ പോന്ന മാജിക്'

കണ്ണുകളാലല്ല, ഹൃദയം കൊണ്ട് വായിച്ചെടുക്കേണ്ടവയായിരുന്നു ടി ജെ എസ് ജോര്‍ജ്ജിന്റെ എഴുത്തുകള്‍. ഭാഷയെ സംഗീതവുമായി മന്ദ്രമധുരമായി വിളക്കിച്ചേര്‍ത്തു അവ
tjs george
ടിജെഎസ് ജോര്‍ജ്
Updated on
1 min read

കൊച്ചി: അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍  ടിജെ എസ്  ജോര്‍ജിനെ അനുസ്മരിച്ച് രവി മേനോന്‍. 'കണ്ണുകളാലല്ല, ഹൃദയം കൊണ്ട് വായിച്ചെടുക്കേണ്ടവയായിരുന്നു ടി ജെ എസ് ജോര്‍ജ്ജിന്റെ എഴുത്തുകള്‍. ഭാഷയെ സംഗീതവുമായി മന്ദ്രമധുരമായി വിളക്കിച്ചേര്‍ത്തു അവ; ആടയാഭരണങ്ങളുടേയും അലങ്കാരങ്ങളുടേയും ആധിക്യമില്ലാതെ, ദുര്‍ഗ്രഹതയുടേയും ദുരൂഹതയുടേയും കെട്ടുപാടുകളില്ലാതെ, സാധാരണക്കാരുടെ മനസ്സുമായി അനായാസം സംവദിച്ചു'- രവി മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'വിഷയം നെഹ്രുവിയന്‍ സോഷ്യലിസമോ ബഷീറിന്റെ ബാല്യകാലസഖിയോ നര്‍ഗ്ഗീസിന്റെ നഷ്ട പ്രണയങ്ങളോ എം എസ് സുബ്ബുലക്ഷ്മിയുടെ വെങ്കടേശസുപ്രഭാതമോ എന്തുമാകട്ടെ, ഭാഷ ഇംഗ്ലീഷോ മലയാളമോ ആവട്ടെ, ടി ജെ എസ് എഴുതുമ്പോള്‍ ജീവിതം സ്പന്ദിച്ചു അതില്‍. അറിവിന്റെ പുതുപുതു ആകാശങ്ങളിലേക്ക് വീണ്ടും വീണ്ടും നമ്മെ കൈപിടിച്ചുയര്‍ത്താന്‍ പോന്ന എന്തോ ഒരു ജാലവിദ്യയുണ്ടായിരുന്നു ആ എഴുത്തില്‍. ഓരോ വായനയിലും ഉള്ളിലെ വായനക്കാരനെ നവീകരിക്കാന്‍ പോന്ന മാജിക്'- കുറിപ്പില്‍ പറയുന്നു.

tjs george
'പിണറായി വീണ്ടും വരും': രാഷ്ട്രീയ വിശകലനത്തിലെ കണിശത, റ്റിജെഎസ് എന്ന അതികായന്‍

രവി മേനോന്റെ കുറിപ്പ്

കണ്ണുകളാലല്ല, ഹൃദയം കൊണ്ട് വായിച്ചെടുക്കേണ്ടവയായിരുന്നു ടി ജെ എസ് ജോര്‍ജ്ജിന്റെ എഴുത്തുകള്‍. ഭാഷയെ സംഗീതവുമായി മന്ദ്രമധുരമായി വിളക്കിച്ചേര്‍ത്തു അവ; ആടയാഭരണങ്ങളുടേയും അലങ്കാരങ്ങളുടേയും ആധിക്യമില്ലാതെ, ദുര്‍ഗ്രഹതയുടേയും ദുരൂഹതയുടേയും കെട്ടുപാടുകളില്ലാതെ, സാധാരണക്കാരുടെ മനസ്സുമായി അനായാസം സംവദിച്ചു.

tjs george
കേരളം ലോകമാധ്യമ രംഗത്തിന് നല്‍കിയ അഭിമാനം; ടിജെഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

വിഷയം നെഹ്രുവിയന്‍ സോഷ്യലിസമോ ബഷീറിന്റെ ബാല്യകാലസഖിയോ നര്‍ഗ്ഗീസിന്റെ നഷ്ട പ്രണയങ്ങളോ എം എസ് സുബ്ബുലക്ഷ്മിയുടെ വെങ്കടേശസുപ്രഭാതമോ എന്തുമാകട്ടെ, ഭാഷ ഇംഗ്ലീഷോ മലയാളമോ ആവട്ടെ, ടി ജെ എസ് എഴുതുമ്പോള്‍ ജീവിതം സ്പന്ദിച്ചു അതില്‍. അറിവിന്റെ പുതുപുതു ആകാശങ്ങളിലേക്ക് വീണ്ടും വീണ്ടും നമ്മെ കൈപിടിച്ചുയര്‍ത്താന്‍ പോന്ന എന്തോ ഒരു ജാലവിദ്യയുണ്ടായിരുന്നു ആ എഴുത്തില്‍. ഓരോ വായനയിലും ഉള്ളിലെ വായനക്കാരനെ നവീകരിക്കാന്‍ പോന്ന മാജിക്.

അതുകൊണ്ടുതന്നെ എഴുത്തുകാരനായ ടി ജെ എസ് എനിക്കേറെ പ്രിയങ്കരന്‍, പത്രാധിപരായ ടി ജെ എസ്സിനെക്കാള്‍. ആദരാഞ്ജലികള്‍

Summary

ravi menon tribute to Veteran journalist TJS George

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com