വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ഒഴികെ സകലതിനോടും ബഹുമാനം ; ശബരിമല കേസില്‍ വാദത്തിനിടെ സുപ്രീംകോടതി

'എല്ലാ പ്രമുഖ വ്യക്തികളെയും കോടതി ബഹുമാനിക്കുന്നു, എന്നാല്‍ വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.'
Supreme Court
സുപ്രീംകോടതി ( Supreme Court )ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരുടെയും ചിന്തകരുടെയും വീക്ഷണങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കിലും 'വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവെ, സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.

Supreme Court
തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; 15 ആനപ്പുറത്ത് എഴുന്നള്ളിപ്പ്, കുടമാറ്റം പേരിന് മാത്രം, പൊലിമ കുറച്ച് ആഘോഷം

കേസില്‍ ദാവൂദി ബോറ സമുദായത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍, മതപരമായ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതികള്‍ പുലര്‍ത്തേണ്ട മിതത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എഴുതിയ ലേഖനത്തെക്കുറിച്ച് പരാമര്‍ശിച്ചു. അപ്പോള്‍ 'എല്ലാ പ്രമുഖ വ്യക്തികളെയും കോടതി ബഹുമാനിക്കുന്നു, എന്നാല്‍ വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.' ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

'അറിവും വിജ്ഞാനവും ഏതു സ്രോതസ്സില്‍ നിന്നോ, ഏതു രാജ്യത്ത് നിന്നോ, ഏതു സര്‍വകലാശാലയില്‍ നിന്നോ വന്നാലും സ്വാഗതം ചെയ്യപ്പെടണം. എല്ലാത്തരം അറിവുകളെയും വിവരങ്ങളെയും സ്വീകരിക്കാന്‍ കഴിയാത്തത്ര ദരിദ്രമല്ല നമ്മുടെ സംസ്‌കാരം. അത്രമേല്‍ സമ്പന്നമാണ് നമ്മുടേത്. നീരജ് കൗള്‍ അഭിപ്രായപ്പെട്ടു. അപ്പോഴാണ് വാട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന സരസമായി പറഞ്ഞത്.

ഏത് സര്‍വ്വകലാശാലയാണ് നല്ലത് അല്ലെങ്കില്‍ ചീത്ത എന്നൊന്നും പറയാന്‍ താന്‍ അളല്ലെന്നും, എന്നാല്‍ അറിവും വിവരങ്ങളും എവിടെ നിന്ന് വന്നാലും അവ സ്വീകരിക്കപ്പെടണം എന്നത് മാത്രമാണ് താന്‍ ഉന്നയിച്ചതെന്നും നീരജ് കൗള്‍ ചൂണ്ടിക്കാട്ടി. ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആചാരങ്ങള്‍ അവിഭാജ്യമാണോ അല്ലയോ എന്ന് നിര്‍വചിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക എന്നത് കോടതിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ബുധനാഴ്ച സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

Supreme Court
'കോണ്‍ഗ്രസ് മുഖ്യമന്ത്രി ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നയാളാവണം'; വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് അജയ് തറയില്‍

കേരളത്തിലെ ശബരിമല ക്ഷേത്രം ഉള്‍പ്പെടെയുള്ള മതസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനം, ഒന്നിലധികം വിശ്വാസങ്ങള്‍ ആചരിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധി, വ്യാപ്തി എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയാണ് കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എം എം സുന്ദരേഷ്, അഹ്‌സാനുദ്ദീന്‍ അമാനുല്ല, അരവിന്ദ് കുമാര്‍, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ്, പ്രസന്ന ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്നതാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച്.

Summary

Respect all views except Whatsapp University: Supreme Court in Sabarimala case .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com