അശ്ലീല വീഡിയോ വിവാദം; സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്, പിന്നാലെ ഖേദ പ്രകടനം

യുഡിഎഫും ആർഎംപിയും ചേർന്നു സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശം
anti-women remarks
കെഎസ് ഹരിഹരന്‍ടെലിവിഷന്‍ ദൃശ്യം
Updated on
1 min read

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വീഡിയോ വിവാദത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെഎസ് ​ഹരിഹരൻ. സംഭവം വിവാദമായതിനു പിന്നാലെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു രം​ഗത്തെത്തി.

യുഡിഎഫും ആർഎംപിയും ചേർന്നു സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഷാഫി പറമ്പിൽ തുടങ്ങിയവരും വേദിയിൽ ഇരിക്കെയാണ് ഹരിഹരന്റെ വിവാദം പരാമർശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടീച്ചറുടെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത് എന്നു ചോദിച്ചു ഒരു പ്രമുഖ നടിയുടെ പേര് പറഞ്ഞായിരുന്നു പിന്നീടുള്ള താരതമ്യം. മറ്റാരുടേയെങ്കിലും ഉണ്ടാക്കിയാൽ മനസിലാക്കാമെന്നായിരുന്നു നടിയുടെ പേര് പറഞ്ഞുള്ള പരാമർശം.

ഹരിഹരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു.

anti-women remarks
പത്തനംതിട്ടയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു; കാർ തല്ലിത്തകർത്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com