യുവാവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി നഗ്നനാക്കി ഫോട്ടോയെടുത്തു, പണവും കാറും തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

ചിരട്ട കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ രണ്ടര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കാമെന്ന് പറഞ്ഞാണ് നന്തിപുലം സ്വദേശിയായ പരാതിക്കാരനെ പ്രതികള്‍ പുത്തന്‍പടത്തുള്ള വീട്ടിലേക്ക് വരുത്തിയത്.
Accused
പിടിയിലായ പ്രതികള്‍സമകാലിക മലയാളം
Updated on
1 min read

തൃശൂര്‍: വീട്ടിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ച് പണം തട്ടിയെടുത്ത രണ്ട് പേര്‍ ഒല്ലൂരില്‍ അറസ്റ്റില്‍. തൈക്കാട്ടുശ്ശേരി സ്വദേശി പുതുവീട്ടില്‍ ഷൈജു(50), അമ്മാടം സ്വദേശി മുട്ടത്ത് വീട്ടില്‍ സജേഷ് (47) എന്നിവരെയാണ് ഒല്ലൂര്‍ എസ് ഐ കെ സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Accused
തീവ്രപരിചരണ വിഭാഗത്തിലെ ഷൂട്ടിങ്ങിന് ദിവസം 10,000 രൂപ; വിശദീകരണം തേടി മന്ത്രി; സിനിമ ചിത്രീകരണം നിര്‍ത്തി

കഴിഞ്ഞ മാസം 24 നാണ് സംഭവം. ചിരട്ട കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ രണ്ടര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കാമെന്ന് പറഞ്ഞാണ് നന്തിപുലം സ്വദേശിയായ പരാതിക്കാരനെ പ്രതികള്‍ പുത്തന്‍പടത്തുള്ള വീട്ടിലേക്ക് വരുത്തിയത്. തുടര്‍ന്ന് വീടിനകത്ത് പൂട്ടിയിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇയാളില്‍ നിന്ന് ബലമായി ഒരു ലക്ഷത്തി മുപ്പതിന്നായിരം രൂപ വിലവരുന്ന 3 മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ കൈവശപ്പെടുത്തുകയും വിവിധ ബാങ്ക് രേഖകള്‍ ഒപ്പിട്ട് വാങ്ങുകയും പരാതിക്കാരന്റെ കാര്‍ തട്ടിയെടുക്കുകയും നഗ്‌നനാക്കി നിര്‍ത്തി ഫോട്ടോയെടുത്തുവെന്നുമാണ് പരാതി. കയ്യിലെ പേഴ്‌സില്‍ ഉണ്ടായിരുന്ന 600 രൂപയും എ ടി എം കാര്‍ഡുകളും പ്രതികള്‍ തട്ടിയെടുത്തു. എസ് ഐമാരായ പോള്‍സന്‍, ആമോദ് സിവില്‍ പൊലീസ് ഓഫീസര്‍ അബീഷ് ആന്റണി എന്നിവര്‍ പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com