'സ്വർണ്ണക്കേസ് അട്ടിമറിക്കാൻ പ്രതികളുടെ വക്കീലിനെ നിയമിച്ചു'; ആരോപണം തള്ളി മന്ത്രി; പ്രതികളുടെ ബലഹീനതകൾ അറിയാൻ ഈ നിയമനം സഹായിക്കുമെന്ന് കെ മുരളീധരൻ

നിയമനം മന്ത്രിസഭാ തീരുമാനപ്രകാരമെന്ന് വിശദീകരണം. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാനിരിക്കെ രാഷ്ട്രീയ പോര് ശക്തം
K. Muraleedharan
കെ മുരളീധരൻ മാധ്യമങ്ങളോട് സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ച സർക്കാർ നടപടി അന്വേഷണം അട്ടിമറിക്കാനാണെന്ന പ്രതിപക്ഷ ആരോപണം ദേവസ്വം മന്ത്രി കെ. മുരളീധരൻ തള്ളി. പുതിയ പ്ലീഡർ മുൻപ് പ്രതികൾക്ക് വേണ്ടി ഹാജരായതിനാൽ അവരുടെ എല്ലാ ബലഹീനതകളും അദ്ദേഹത്തിന് നന്നായി അറിയാമെന്നും അത് കേസിനെ സഹായിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാൽ, മുൻപ് കോടതിയിൽ പ്രതിഭാഗം വാദിച്ച അഭിഭാഷകനെ ദേവസ്വം പ്ലീഡറാക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നിലവിലെ പ്രത്യേക പൊലീസ് അന്വേഷണം അട്ടിമറിക്കാനാണ് ഈ അടിയന്തര നീക്കമെന്നും മുൻ മന്ത്രി വിഎൻ വാസവൻ ആരോപിച്ചു.

K. Muraleedharan
'പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും'; ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍

സ്വർണ്ണ നഷ്ടക്കേസിലെ പ്രതികളായ ഗോവർധൻ, പങ്കജ് ഭണ്ഡാരി എന്നിവർക്ക് വേണ്ടിയും ശബരിമല ശ്രീകോവിൽ സ്വർണ്ണം പൂശുന്ന ജോലി കരാറെടുത്ത 'സ്മാർട്ട് ക്രിയേഷൻസ്' എന്ന കമ്പനിക്ക് വേണ്ടിയും കേരള ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ കെ.പി. പ്രദീപിനെയാണ് ഇപ്പോൾ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ചിരിക്കുന്നതെന്ന് വാസവൻ ചൂണ്ടിക്കാട്ടി . ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിൽ വാതിലുകളിലും ദ്വാരപാലക വിഗ്രഹങ്ങളുടെ ചെമ്പ് തകിടുകളിലും സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളാണ് ഈ കേസിന് ആധാരം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘംഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

K. Muraleedharan
മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

അതേസമയം, മന്ത്രിസഭാ തീരുമാനപ്രകാരമാണ് കെപി പ്രദീപിനെ നിയമിച്ചതെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രി വിഡ. സതീശനെ ചുമതലപ്പെടുത്തിയിരുന്നതായും ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വയനാട്ടിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അവിടെ സന്ദർശനം നടത്തുകയായിരുന്നതിനാൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

K. Muraleedharan
'മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ഹൈക്കമാന്‍ഡ് അഭിപ്രായം തേടിയോ?'; ടികെ ഗോവിന്ദനോടും വി കുഞ്ഞികൃഷ്ണനോടും ചോദ്യങ്ങളുമായി എംവി ജയരാജന്‍

"കുറ്റവാളികളായ ആരും തന്നെ രക്ഷപ്പെടില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു. പുതിയ പ്ലീഡർ മുൻപ് പ്രതികൾക്ക് വേണ്ടി ഹാജരായതിനാൽ അവരുടെ എല്ലാ ബലഹീനതകളും അദ്ദേഹത്തിന് നന്നായി അറിയാം. അത് കേസിനെ സഹായിക്കുകയേ ഉള്ളൂ. മന്ത്രിസഭ എടുത്ത ഒരു തീരുമാനം ഒരു മന്ത്രി തള്ളിക്കളയുന്നത് ശരിയല്ല," മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാൽ, മുൻപ് നിലവിലില്ലാതിരുന്ന ഒരു പുതിയ തസ്തിക കൃത്രിമമായി സൃഷ്ടിച്ചാണ് പ്രദീപിന് ഈ നിയമനം നൽകിയതെന്ന് വി.എൻ. വാസവൻ കുറ്റപ്പെടുത്തി. ശബരിമല സ്വർണ്ണ നഷ്ടക്കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള പങ്ക് പുറത്തുവരാതിരിക്കാനാണ് ഈ അടിയന്തര നീക്കം. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിലെ വസതിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കണ്ടത് എന്തിനാണെന്ന് വ്യക്തമാക്കാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും വാസവൻ ആരോപിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

sabarimala, kerala hc
K Muraleedharan
K Muraleedharan
V Muraleedharan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com