ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് അം​ഗങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം, മൊഴിയെടുക്കാൻ വിളിപ്പിക്കും

2019നു സമാനമായി 2025ലും ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ സ്വർണം പൂശാൻ എൽപ്പിച്ചതിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു
Sabarimala SIT investigation moves into the second phase
sabarimala gold theft case
Updated on
1 min read

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദീകരിച്ചു വിശദമായ അന്വേഷണത്തിനു എസ്ഐടി ഒരുങ്ങുന്നു. ഹൈക്കോടതിയുടെ ചില നിർദ്ദേശങ്ങൾ കൂടി പരി​ഗണിച്ചാണ് 2019 മുതൽ 2025 വരെയുള്ള ബോർഡ് അം​ഗങ്ങളുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.

2019നു സമാനമായി 2025ലും ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ സ്വർണം പൂശാൻ എൽപ്പിച്ചതിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേക്കുറിച്ചു അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടർ നടപടി.

2019- 25 കാലയളവിലെ ബോർഡ് യോ​ഗങ്ങളുടെ മിനിട്സ് ശേഖരിക്കും. ബോർഡം​ഗങ്ങളെ വിളിപ്പിച്ചു മൊഴിയെടുക്കാനും നീക്കങ്ങളുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി തന്ത്രി കുടുംബത്തെ മറയാക്കിയാണ് സമ്പന്നരായ ഭക്തരുമായി അടുപ്പമുണ്ടാക്കിയതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.

Summary

sabarimala gold theft case: The special investigation team decided to record the statements of board members from 2019 to 2025, taking into account some of the High Court's suggestions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com