ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടില്ല, ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്; കടകംപള്ളി സുരേന്ദ്രന്‍

സംഘര്‍ഷത്തില്‍ ഖേദമുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. കെണിയില്‍ വീഴാതിരിക്കാനാണ് അതുസംബന്ധിച്ച വിവാദം വന്നപ്പോള്‍ തിരുത്താതിരുന്നത്. 
ശബരിമല,കടകംപള്ളി സുരേന്ദ്രന്‍/ഫയല്‍ ചിത്രം
ശബരിമല,കടകംപള്ളി സുരേന്ദ്രന്‍/ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിശദീകരണവുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഘര്‍ഷങ്ങളില്‍ വിഷമുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും മാപ്പ് പറഞ്ഞിട്ടില്ലെന്നും ഖേദം പ്രകടിപ്പിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത വന്നതിന് ശേഷം തിരുത്താത്തത് മന്ത്രി മാപ്പ് പറഞ്ഞില്ലെന്ന കെണിയില്‍ വീഴുമെന്നത് കൊണ്ടാണെന്നും അതിന് താനില്ലെന്നും കടകംപള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഒരുചാനലിന് നല്‍കിയ അഭിമുഖം ചൂണ്ടിക്കാട്ടിയാണ് കടകംപള്ളിയുടെ നിയമസഭയിലെ പ്രതികരണം. 

സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാര്‍ഥി കൂടിയായ കടകംപള്ളി പറഞ്ഞത്.  '2018ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നുളളത് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണ്.' എന്നായിരുന്നു കടകംപള്ളിയുടെ വാക്കുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com