വീട്ടുകാര്‍ പുറത്തു പോയപ്പോൾ ബാങ്കിന്റെ ജപ്തി നടപടി; വീട് കുത്തിത്തുറന്നെന്ന് പരാതി

തിരിച്ചെത്തിയ കുടുംബം പെരുവഴിയിൽ
family in crisis
അജയനും ഭാര്യ ബിബിയുംടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
Updated on
1 min read

കൊച്ചി: വീട്ടുകാർ പുറത്തു പോയ സമയത്ത് വീട് ജപ്തി ചെയ്തതായി പരാതി. കളമശ്ശേരി കൈപ്പുഴയിൽ അജയന്റെ വീടാണ് എസ്ബിഐ ബാങ്ക് ജപ്തി ചെയ്തത്. ഇതോടെ കുടുംബം പെരുവഴിയിലായി. ഇന്ന് വൈകീട്ടോടെയാണ് ബാങ്ക് നടപടി. രണ്ട് പൊലീസുകാരും വക്കീലും ബാങ്ക് മാനേജരുമെത്തിയാണ് വീട് ജപ്തി ചെയ്തത് എന്നാണ് അജയന്റെ ഭാര്യ ബിബി പറയുന്നത്.

ജപ്തി നടപടികൾക്കായി എത്തിയപ്പോൾ വീട് പൂട്ടി കിടന്ന നിലയിലായിരുന്നു. പുറകു വശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്തു കടന്നു. തുടർന്നു വശങ്ങളിലെ വാതിലുകൾ അധികൃതർ അടച്ചു പൂട്ടി എന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. ബാങ്ക് നോട്ടീസും പതിച്ചിട്ടുണ്ട്.

27 ലക്ഷമാണ് വായ്പ എടുത്തത്. ഇതിൽ 5 ലക്ഷം നേരത്തെ അടച്ചു. 14.5 ലക്ഷം പിന്നീട് അടച്ചു. സ്ഥലം വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. സമീപമുള്ള ക്ഷേത്രത്തിന്റെ ആളുകൾ 50 ലക്ഷത്തിനു സ്ഥലം എടുക്കാമെന്നു പറഞ്ഞു. ഇതിൽ 33 ലക്ഷം ബാങ്കിൽ അടയ്ക്കാമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും നടക്കാത്ത സ്ഥിതിയാണ്. ബാങ്ക് ഇപ്പോൾ പറയുന്നത് 56 ലക്ഷം അടയ്ക്കണം എന്നാണ് പറയുന്നതെന്നു വീട്ടുകാർ ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com