അഴിച്ചാല്‍ വിവരമറിയും, ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ ബാനര്‍ ഉയര്‍ത്തി എസ്എഫ്‌ഐ

പൊലീസ് ബാരിക്കേഡിന് മുകളിലാണ് എസ്എഫ്‌ഐ ബാനര്‍ കെട്ടിയത്. തുടര്‍ന്ന് എസ്എഫ്‌ഐ സംഘത്തെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ പുതിയ ബാനര്‍ എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തുന്നു/ ഫോട്ടോ: ടെലിവിഷന്‍ സ്‌ക്രീന്‍ഷോട്ട്
ഗവര്‍ണര്‍ക്കെതിരെ പുതിയ ബാനര്‍ എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തുന്നു/ ഫോട്ടോ: ടെലിവിഷന്‍ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള ബാനര്‍ നീക്കം ചെയ്തതിന് പിന്നാലെ വീണ്ടും ബാനര്‍ ഉയര്‍ത്തി എസ്എഎഫ്‌ഐ ഉയര്‍ത്തിയ ബാനര്‍ ഉയര്‍ത്തി. സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ഗവര്‍ണറുടെ ചിത്രമുള്ള ബാനര്‍ എസ്എഫ്‌ഐ കത്തിച്ചു. പൊലീസ് ബാരിക്കേഡിന് മുകളിലാണ് എസ്എഫ്‌ഐ ബാനര്‍ കെട്ടിയത്. തുടര്‍ന്ന് എസ്എഫ്‌ഐ സംഘത്തെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാനര്‍ അഴിച്ചാല്‍ വിവരമറിയുമെന്ന് എസ്എഫ്‌ഐ പറഞ്ഞു.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലാണ് ബാനര്‍ ഉയര്‍ത്തിയത്. ആരിഫ് മുഹമ്മദ്ഖാന്‍ കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് എസ്എഫ്‌ഐ നില്‍ക്കുന്നത്. സമരം അക്രമത്തിലേക്ക് കടക്കാനാണ് ഗവര്‍ണര്‍ ആഗ്രഹിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് ആര്‍എസ്എസ് സ്ഥാപിച്ച ബാനര്‍ കത്തിക്കും. പൊലീസ് സുരക്ഷയുമായി ബദ്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയാല്‍ മതി. കുനിയാന്‍ പറഞ്ഞാല്‍ കിടക്കുന്ന പൊലീസുകാര്‍ ഈ കൂട്ടത്തില്‍ ഉണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ വന്നിട്ട് ബാത്‌റൂം കഴുകിത്തരാന്‍ പറഞ്ഞാല്‍ പോയി കഴുകിയിട്ട് പൊലീസിന്റെ അന്തസ്സ് കളയുന്ന പണി എടുക്കാന്‍ നില്‍ക്കരുത് എന്നാണ് പറയാനുള്ളതെന്നും ആര്‍ഷോ പറഞ്ഞു. 

ഗവര്‍ണറുടെ കോലം കത്തിച്ചതിനൊപ്പം നാളെ ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറിന്‍റെ ബാനര്‍ കീറിയെടുത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കത്തിച്ചു.  ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നും ബാനറുകള്‍ ക്യാമ്പസില്‍ തന്നെയുണ്ടാകുമെന്നും പിആര്‍ഷോ പറഞ്ഞു. നാളെ നേരം പുലരുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ബാനറുകള്‍ ഉയരുമെന്നും ഗവര്‍ണറെ പിന്തുണച്ചുകൊണ്ടുള്ള ആര്‍എസ്എസിന്‍റെ ഒരു ബാനര്‍ പ്രതിഷേധ സൂചകമായി കത്തിക്കുകയാണെന്നും ആര്‍ഷോ പറഞ്ഞു. ഗവര്‍ണര്‍ കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന നിലയിലേക്ക് പൊലീസുകാര്‍ മാറരുതെന്നും ആര്‍ഷോ പറഞ്ഞു. ആരിഫ് ഖാന്‍ വന്നിട്ട് തന്‍റെ ബാത്ത് റൂം കഴുകാന്‍ പറയുമ്പോള്‍ പോയി കഴുകുന്ന തരത്തില്‍ പൊലീസിന്‍റെ അന്തസ് കളയരുതെന്നും പിഎം ആര്‍ഷോ ആരോപിച്ചു.

കാലിക്കറ്റ്‌ സർവകലാശാലയിൽ ഉയർത്തിയ ബാനറുകൾ മാറ്റാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നേരത്തെ പറഞ്ഞിരുന്നു.ഒരു ബാനർ നീക്കിയാൽ നൂറു ബാനറുകൾ വേറെ ഉയരും. ഗവർണർ രാജാവും സർവകലാശാല രാജപദവിക്കു കീഴിലുള്ളസ്ഥലവുമല്ല.ഗവർണർ ആക്രമിക്കപ്പെടണം എന്നതാണ് അദ്ദേഹത്തിന്‍റെ ആവശ്യം. അത് നടക്കാത്തത് കൊണ്ടാണ് ഗവർണർ ക്യാമ്പസിൽ ഇറങ്ങി നടന്നു ബാനറിനെതിരെ സംസാരിച്ചത്. ഗവർണറേ ആക്രമിക്കുക എന്നതല്ല എസ് എഫ് ഐ സമര രീതിയെന്നും പിഎം ആര്‍ഷോ പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com