'രാഹുലിന് ചുറ്റും വേലികെട്ടി സംരക്ഷിക്കാനുള്ള തിരക്കിലാണ് കോണ്‍ഗ്രസ്', വിമര്‍ശിച്ച് ശിവന്‍കുട്ടി

ഇതാണ് അവരുടെ പരമാവധി 'മാതൃകാ'പരമായ (പ്രതിപക്ഷ നേതാവിന്റെ ഭാഷയില്‍) നടപടി..ഇപ്പോള്‍ അവര്‍ മാങ്കൂട്ടത്തിന് ചുറ്റും വേലി കെട്ടി സംരക്ഷിക്കാനുള്ള തിരക്കിലാണ്
V Sivankutty
വി ശിവന്‍കുട്ടി/V Sivankutty
Updated on
1 min read

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി പുറത്താക്കിയ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് യുഡിഎഫ് പരസ്യപിന്തുണ പ്രഖ്യാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇതാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് എന്ന് വി ശിവന്‍കുട്ടി വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന് ചുറ്റും വേലി കെട്ടി സംരക്ഷിക്കാനുള്ള തിരക്കിലാണ് കോണ്‍ഗ്രസ് എന്നും വി ശിവന്‍കുട്ടി പറഞ്ഞു.

V Sivankutty
മോദി ചൈനീസ് മണ്ണില്‍, നെഹ്റു ട്രോഫിയിൽ വീയപുരത്തിന്റെ വീര്യം, അനൂപ് മാലിക് പിടിയില്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഫെയ്‌സ്ബുക്ക് പോസ്റ്റ്

'ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ കണ്ടപ്പോള്‍ മനസിലായി, ഇതാണ് അവരുടെ പരമാവധി 'മാതൃകാ'പരമായ (പ്രതിപക്ഷ നേതാവിന്റെ ഭാഷയില്‍) നടപടി..ഇപ്പോള്‍ അവര്‍ മാങ്കൂട്ടത്തിന് ചുറ്റും വേലി കെട്ടി സംരക്ഷിക്കാനുള്ള തിരക്കിലാണ്.. ഇതാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ്..', വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

V Sivankutty
ഓണക്കാലത്ത് വമ്പന്‍ ഹിറ്റുമായി സപ്ലൈകോ; 5 ദിവസം കൊണ്ട് 73 കോടി രൂപയുടെ വിറ്റുവരവ്, സാധനം വാങ്ങാനെത്തിയത് 10 ലക്ഷം പേര്‍

രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും ഉയര്‍ന്നത് തിരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. എല്ലാവര്‍ക്കും നീതി ലഭ്യമാക്കേണ്ടതുണ്ട്. മറുഭാഗത്ത് ഇരിക്കുന്നവര്‍ക്കെതിരെയും സമാന ആരോപണമുണ്ട്. അവര്‍ക്ക് ലഭിക്കേണ്ട നീതി രാഹുലിനും ലഭിക്കണം. ആരോപണം ഉയര്‍ന്ന സാഹചര്യം പരിഗണിച്ചാണ് രാഹുലിനെതിരെ നടപടി സ്വീകരിച്ചത് എന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Summary

Sivankutty criticizes Congress' support for Rahul

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com