ഓണാവധി കഴിഞ്ഞ് മടക്കം; ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; കേരളത്തില്‍ പത്തിടത്ത് സ്‌റ്റോപ്പ്

മംഗളൂരു ജങ്ഷനില്‍ നിന്ന് ഇന്ന് രാവിലെ 11:15ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 04:00 മണിയ്ക്കാണ് ബംഗളൂരുവിലെത്തുക.
special train
സ്‌പെഷ്യല്‍ ട്രെയിന്‍ ഫയല്‍
Edited By:
Updated on
1 min read

തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. യാത്രാ തിരക്ക് കണക്കിലെടുത്ത് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരു ജങ്ഷനില്‍ നിന്ന് ഇന്ന് രാവിലെ 11:15ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 04:00 മണിയ്ക്കാണ് ബംഗളൂരുവിലെത്തുക.

കാസര്‍കോട്(എത്തുന്ന സമയം- 11.54) കാഞ്ഞങ്ങാട്(12.14) നീലേശ്വരം(12.24) പയ്യന്നൂര്‍(12.45) കണ്ണൂര്‍(ഉച്ചയ്ക്ക് 01.27) തലശ്ശേരി(01.50) വടകര(02.14) കോഴിക്കോട്(03.34) ഷൊര്‍ണൂര്‍(04.30) പാലക്കാട് ജങ്ഷന്‍(05.30) എന്നിവിടങ്ങളില്‍ കേരളത്തില്‍ സ്റ്റോപ്പുകളുണ്ട്. ഒരു എസി ടൂ ടയര്‍, മൂന്ന് എസി ത്രീടയര്‍, 10 സ്ലീപ്പര്‍ക്ലാസ്, നാല് സെക്കന്‍ഡ് ക്ലാസ് ജനറല്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാന്‍ കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.

ഇന്ന് തിരുവനന്തപുരം നോര്‍ത്ത്- സാന്ത്രാഗാചി ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിനും(06058) സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 02.40-ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 02.15-ന് സാന്ത്രാഗാചിയിലെത്തും. കൊല്ലം ജങ്ഷന്‍, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.

special train
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം
special train
ഒമ്പത് സംഘങ്ങളായി 450 പുലികള്‍; തൃശൂര്‍ നഗരം ഇന്ന് പുലികള്‍ കീഴടക്കും
special train
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍
Summary

Special train to Bengaluru; stops at ten places in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com