വാക്‌സിന്‍ ഇടവേള കൂട്ടിയാല്‍ ആന്റിബോഡി വര്‍ധിക്കുമെന്ന് പഠനം

4-6 ആഴ്ചകളിലെ ഇടവേളയില്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് ശരാശരി 256 സ്‌പൈക് ആന്റിബോഡിയാണുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി : കോവിഡ് വാക്‌സിനുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചാല്‍ ആന്റിബോഡിയുടെ അളവ് കൂടുമെന്ന് പഠനഫലം. അതേസമയം വാക്‌സിന്‍ വഴി ലഭിക്കുന്ന പ്രതിരോധശേഷി പ്രതിമാസം 10-15 ശതമാനം വീതം കുറയാമെന്നും പഠനം സൂചിപ്പിക്കുന്നു. 

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച 213 പേരില്‍ രണ്ടാം ഡോസ് സ്വീകരിച്ച് ഒരു മാസത്തിന് ശേഷമാണ് പഠനം നടത്തിയത്. 4-6 ആഴ്ചകളിലെ ഇടവേളയില്‍ രണ്ടാം ഡോസ് സ്വീകരിച്ചവരെക്കാള്‍ മൂന്നര മടങ്ങ് ആന്റിബോഡി 10-14 ആഴ്ചകളില്‍ രണ്ടാം ഡോസ് എടുത്തവരില്‍ കൂടുതലാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കൊച്ചി കെയര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറും ക്ലിനിക്കല്‍ ഇമ്യൂണോളജിസ്റ്റുമായ ഡോ. പത്മനാഭ ഷേണായി പറഞ്ഞു. 

4-6 ആഴ്ചകളിലെ ഇടവേളയില്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് ശരാശരി 256 സ്‌പൈക് ആന്റിബോഡിയാണുള്ളത്. എന്നാല്‍ 10-14 ആഴ്ചയുടെ ഇടവേളയില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സ്‌പൈക് ആന്റിബോഡി അളവ് 879 ആണ്. ഇടവേള കൂട്ടിയപ്പോള്‍ ആന്റിബോഡി മൂന്നര മടങ്ങ് വര്‍ധിച്ചു. 8-10 ആഴ്ചകളുടെ ഇടവേളയില്‍ രണ്ടാം ഡോസ് നല്‍കുകയായിരിക്കും നല്ലതെന്നും പഠനം സൂചിപ്പിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com