നിമിഷ പ്രിയയുടെ വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കി; റിപ്പോര്‍ട്ട്

നിമിഷ പ്രിയ വൈകാതെ ജയില്‍ മോചിതയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
 Nimisha Priya
നിമിഷ പ്രിയഫയല്‍ ചിത്രം
Updated on
1 min read

സന:യെമനിലെ ജയിലില്‍ കഴിയുന്ന  നിമിഷപ്രിയയുടെ വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ നിമിഷ പ്രിയയുടെ മോചനത്തിനായി പോരാടുന്നവര്‍ക്കും കുടുംബത്തിനും ഇത് വലിയ ആശ്വാസമാകും. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിമിഷ പ്രിയ വൈകാതെ ജയില്‍ മോചിതയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം വിവിധ തലത്തില്‍ നടത്തിയ ഇടപെടലില്‍ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിയിരുന്നു. സര്‍ക്കാര്‍ തലത്തിലെ ഇടപെടലിനൊപ്പം കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ യെമനിലെ പണ്ഡിതന്മാരുമായി സംസാരിച്ചും കേസില്‍ ഇടപെടല്‍ നടത്തിയിരുന്നു.

 Nimisha Priya
ജനസാഗരത്തിന്റെ റെഡ് സല്യൂട്ട്‌; അഞ്ച് മണിക്കൂറില്‍ പിന്നിട്ടത് 14 കിലോ മീറ്റര്‍; വികാര നിര്‍ഭരതയോടെ കേരളം
 Nimisha Priya
'1970 ല്‍ ആലപ്പുഴയിലെ കുടിലുകളില്‍ കയറി സിആര്‍പിക്കാരും പൊലീസും ബലാത്സംഗം ചെയ്തത് നാല് സ്ത്രീകളെ'; അന്നും വിഎസ് ഇടപെട്ടു

2015 ല്‍ സനായില്‍ യെമന്‍ പൗരനായ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളി.

Summary

The death sentence of Indian nurse Nimisha Priya in Yemen has been officially revoked, bringing a major relief to her family and supporters who have been fighting for her release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com