താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം;വാഹനം കസ്റ്റഡിയില്‍, പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് 

മലപ്പുറം രജിസ്‌ട്രേഷനിലുളള കാര്‍ കൊണ്ടോട്ടിയില്‍ നിന്നാണ് പിടികൂടിയത്
സിസിടിവി ദൃശ്യം
സിസിടിവി ദൃശ്യം
Updated on
1 min read


കോഴിക്കോട്: താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ടാമത്തെ വാഹനവും കസ്റ്റഡിയില്‍ എടുത്തു. മലപ്പുറം രജിസ്‌ട്രേഷനിലുളള കാര്‍ കൊണ്ടോട്ടിയില്‍ നിന്നാണ് പിടികൂടിയത്. കോഴിക്കോട് രജിസ്‌ട്രേഷനിലുളള വാഹനം ഇന്നലെ മുക്കത്ത് വച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. 

വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതെന്നാണ് ഉടമകളുടെ മൊഴി. സംഘത്തിലുള്‍പ്പെട്ട ഒരാള്‍ രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണെന്നാണ് സൂചന. താമരശ്ശേരി തച്ചംപൊയില്‍ അവേലം മുരിങ്ങംപുറായില്‍ അഷ്‌റഫിനെ(55)യാണ് സുമോയിലും കാറിലുമായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച രാത്രി 9.45ന് ആണ് സംഭവം. റോഡരികില്‍ ഉപേക്ഷിച്ച വ്യാപാരിയുടെ സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പണമിടപാട് തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വീട്ടിലേക്ക് വരുകയായിരുന്ന അഷ്‌റഫിന്റെ സ്‌കൂട്ടറിനു കുറുകെ കാറിലെത്തിയ സംഘം വാഹനം നിര്‍ത്തി. പിന്നീട് അഷ്‌റഫിനെ ബലമായി കാറില്‍ കയറ്റികൊണ്ടുപോകുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. അഷ്‌റഫിനെ കാറില്‍ കയറ്റുന്നതിനിടെ മറ്റൊരു കാറും സ്ഥലത്തെത്തി. റോഡില്‍ വീണ സ്‌കൂട്ടര്‍ അരികിലേക്ക് മാറ്റിവെച്ച ശേഷമാണ് സംഘം അഷ്‌റഫിനേയും കൊണ്ടുപോയത്. അഷ്‌റഫിന്റെ ബന്ധുവും തട്ടിക്കൊണ്ടുപോയ ആളുകളും തമ്മില്‍ ചല പണമിടപാടുകള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com