'കേരളത്തിന്റെ സുരക്ഷയ്ക്ക് ഈ മൂന്നു കാര്യങ്ങൾ വൻ ഭീഷണി': വെളിപ്പെടുത്തലുമായി സിആർപിഎഫ് മുൻ ഉദ്യോ​ഗസ്ഥൻ

മതതീവ്രവാദവും സംസ്ഥാനത്ത് ഭീഷണിയാണ് എന്നാണ് അദ്ദേഹം പറയുന്നത്
security issue
മൂന്ന് സുരക്ഷാ പ്രശ്നങ്ങൾ എടുത്തു പറഞ്ഞ് സിആർപിഎഫ് മുൻ ഉദ്യോ​ഗസ്ഥൻ കെ വി മധുസൂദനൻപ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: കേരളത്തിൽ വർധിച്ചുവരുന്ന മൂന്ന് സുരക്ഷാ പ്രശ്നങ്ങൾ എടുത്തു പറഞ്ഞ് സിആർപിഎഫ് മുൻ ഉദ്യോ​ഗസ്ഥൻ കെ വി മധുസൂദനൻ. ഇതര സംസ്ഥാന തൊഴിലാളികളുടെ വർധനവും, ​ഗുണ്ടാ രാജും, വർധിച്ചു വരുന്ന ലഹരി ഉപയോ​ഗവുമാണ് നിലവിൽ തന്നെ ആശങ്കപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.

security issue
'കരുണാകരനെ മാറ്റണമെന്ന് എല്ലാ യുഡിഎഫ് നേതാക്കളും സമ്മർദ്ദം ചെലുത്തി; ഒരാൾ മാത്രം മാറ്റം ആഗ്രഹിച്ചില്ല'

'നിലവിൽ എന്നെ ഏറ്റവും ആശങ്കയിലാക്കുന്നത് മൂന്നു കാര്യങ്ങളാണ്. പെരുമ്പാവൂർ പോലെയുള്ള സ്ഥലങ്ങളിൽ വർധിച്ചുവരുന്ന അനധിക‍ൃത കുടിയേറ്റക്കാർ, തൃശൂരിലും തിരുവനന്തപുരത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന ​ഗുണ്ടാആക്രമണങ്ങൾ, മയക്കുമരുന്ന് ഭീഷണി എന്നിവയാണ്.'- മധുസൂദനൻ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മതതീവ്രവാദവും സംസ്ഥാനത്ത് ഭീഷണിയാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ആദ്യ മൂന്ന് കാര്യങ്ങളെ വച്ചു നോക്കുമ്പോൾ ഇത് ഉടനടി ക്രമസമാധാനത്തിന് ഭീഷണി സൃഷ്ടിക്കില്ല. ഒറ്റരാത്രികൊണ്ട് കൈവിട്ടുപോകില്ല. സമയമെടുത്താണ് ഇത് വർധിച്ചുവരിക. അതിനാൽ അതിൽ സൂഷ്മമായി നിരീക്ഷിക്കുകയും ശ്രദ്ധയോടെ നടപടിയെടുക്കുകയും വേണം.- കെ വി മധുസൂദനൻ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com