തിരച്ചില്‍ വിഫലം, ഗ്രാമ്പിയിലെ കടുവ കാടുകയറി? പ്രതിഷേധവുമായി നാട്ടുകാര്‍

സ്‌നിഫര്‍ ഡോഗ് വനാതിര്‍ത്തി മേഖലയില്‍ വരെ എത്തി
Tiger Idukki
പ്രതിഷേധിച്ച നാട്ടുകാരുമായി പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നു. Screen Grab
Updated on
1 min read

തൊടുപുഴ: ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെയ്ക്കാനായില്ല. കടുവ കാട് കയറിയിട്ടുണ്ടാകമെന്ന സംശയത്തില്‍ വനം വകുപ്പ്. ഇന്ന് തിരച്ചിലിന്റെ ഭാഗമായ സ്‌നിഫര്‍ ഡോഗ് മണം പിടിച്ച് വനാതിര്‍ത്തി മേഖലയില്‍ വരെ എത്തി. നാളെയും ദൗത്യം തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനിടെ വനം വകുപ്പിനെതിരെ പ്രദേശവാസികള്‍ രംഗത്ത് എത്തി.

രാവിലെ മുതല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കടുവയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് തേക്കടിയില്‍ നിന്നും സ്‌നിഫര്‍ ഡോഗിനെ എത്തിച്ച് പരിശോധന നടത്തിയത്. കടുവയെ കണ്ട സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വരെ സ്‌നിഫര്‍ ഡോഗ് എത്തി. എന്നാല്‍ കടുവ ഹില്ലാഷ്, അരണക്കല്‍ മേഖലയിലേക്ക് നീങ്ങിയതായാണ് വനം വകുപ്പ് പറയുന്നത്. വനത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ കടുവ വനത്തിനുള്ളിലേക്ക് കടന്നിരിക്കാം എന്ന സംശയം ദൗത്യസംഘത്തിനുണ്ട്. ഈ മേഖലകളില്‍ രണ്ട് കൂടുകള്‍ കൂടി സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. പരിശോധന നാളെയും തുടരും. കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെയ്ക്കുമെന്ന്‌ കോട്ടയം ഡിഎഫ്ഒ എന്‍ രാജേഷ് വ്യക്തമാക്കി.

അതേസമയം, സാന്നിധ്യം സ്ഥരീകരിച്ചിട്ടും കടുവയെ പിടികൂടാനാകാത്തതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് എത്തി. വനം വകുപ്പ് സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം. തൊഴിലാളികള്‍ക്കും, യങ്ങള്‍ക്കും, പരീക്ഷ നടക്കുന്ന സ്‌കൂളിലും വനം വകുപ്പിന്റെ പ്രത്യേക സുരക്ഷ ഉണ്ടാകുമെന്ന കോട്ടയം ഡിഎഫ്ഒ എന്‍ രാജേഷിന്റെ ഉറപ്പിലാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com