കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

കല്ലട പരപ്പാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
Two youths drown in Kallada dam catchment area
അര്‍ഷിദ്, തവമുനി
Updated on
1 min read

കൊല്ലം: കല്ലട പരപ്പാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് റെയില്‍വേ മധുര ഡിവിഷന്‍ ട്രാക്ക് മെയ്ന്റനന്‍സ് ജീവനക്കാരന്‍ പി തവമുനി (36), ചിതറ പാങ്ങോട് അന്‍സന്‍ല മന്‍സിലില്‍ അര്‍ഷിദ് (20) എന്നിവരാണു മരിച്ചത്.

26 അംഗ സഞ്ചാരി സംഘത്തിലെ അംഗമായിരുന്നു തവമുനി. കളങ്കുന്ന് ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. തെന്മല ഇക്കോ ടൂറിസത്തില്‍ രണ്ട് ദിവസത്തെ ക്യാംപിന് എത്തിയ റെയില്‍വേ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംഘം തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഭാഗത്ത് സവാരി നടത്തുന്നതിനിടെയാണ് നാലു പേര്‍ അണക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയത്. മൂന്നു പേര്‍ നീന്തി കരയ്ക്കു കയറിയപ്പോള്‍ തവമുനി അണക്കെട്ടിലെ ആഴത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. വനപാലക സംഘം സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു.

Two youths drown in Kallada dam catchment area
സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു, പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; തൃശൂരില്‍ റോഡ് ഷോ

കുളത്തൂപ്പുഴ നെടുവെണ്ണൂര്‍ക്കടവ് പൂമ്പാറ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അര്‍ഷിദ് അപകടത്തില്‍പ്പെട്ടത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അര്‍ഷിദ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. അര്‍ഷിദിന്റെ മൃതദേഹം വിദഗ്ധ സംഘമെത്തി മുങ്ങിയെടുക്കുകയായിരുന്നു. സംഭവത്തില്‍ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.

Two youths drown in Kallada dam catchment area
ക്ഷേത്രോത്സവം: അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Summary

Two youths drown in Kallada dam catchment area

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com