നേമത്ത് യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധം, കോണ്‍ഗ്രസ് ആര്‍എസ്എസ് അജണ്ടയുമായി കൈകോര്‍ക്കുന്നു: വി ശിവന്‍കുട്ടി

വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി
Minister V Sivankutty
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
Updated on
1 min read

തിരുവനന്തപുരം: നേമത്ത് യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധം പകല്‍പോലെ വ്യക്തമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം നഗരത്തിലെയും നേമം മണ്ഡലത്തിലെയും ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും നേമത്തെ സിപിഎം സ്ഥാനാര്‍ഥി കൂടിയായ വി ശിവന്‍ കുട്ടി പ്രതികരിച്ചു.

Minister V Sivankutty
നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

ബിജെപി കോണ്‍ഗ്രസ് ഈ രഹസ്യ ധാരണ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന ഭാരവാഹി തന്നെ പരസ്യപ്പെടുത്തിയതോടെ അവിശുദ്ധ ബന്ധം പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. വര്‍ഗീയ ശക്തികളെ തടയുമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, അധികാരം പങ്കിടാനും സീറ്റുകള്‍ ഉറപ്പിക്കാനും ആര്‍എസ്എസ് അജണ്ടയുമായി കൈകോര്‍ക്കുന്നത് കേരളത്തിലെ മതനിരപേക്ഷ മനസ്സിനോടുള്ള വഞ്ചനയാണ്. നേമത്തെ വികസന മുരടിപ്പിന് അറുതി വരുത്താനും വര്‍ഗീയതയെ പടിക്ക് പുറത്താക്കാനും എല്‍ഡിഎഫ് നടത്തിയ പോരാട്ടങ്ങളെ ജനങ്ങള്‍ക്കറിയാം. ഇത്തരം പിന്‍വാതില്‍ ഇടപാടുകള്‍ കൊണ്ട് ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകില്ലെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Minister V Sivankutty
'കൈപ്പത്തി' വേണ്ട; പികെ ശശി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയും. വര്‍ഗീയതയ്ക്കും അവസരവാദ രാഷ്ട്രീയത്തിനും നേമം മണ്ഡലത്തില്‍ സ്ഥാനമുണ്ടാകില്ല. ഈ അവിശുദ്ധ സഖ്യത്തെ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തൂത്തെറിയുമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

Summary

Minister V Sivankutty says the unholy relationship between UDF and BJP in Nemom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com