എകെജി സെന്റർ പഠന ഗവേഷണ സ്ഥാപനമല്ല; സർവകലാശാലാ ഭൂമി നൽകിയതിനെതിരെ ഹർജി; എംവി ​ഗോവിന്ദന് ഹെെക്കോടതി നോട്ടീസ്

സാമൂഹികപ്രവർത്തകനും സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാറുമായ ആർ.എസ്. ശശികുമാറാണ് ഹർജി ഫയൽ ചെയ്തത്
AKG Centre
AKG Centre
Updated on
1 min read

കൊച്ചി: കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി എകെജി സെന്ററിന് കൈമാറിയത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ സിപിഎമ്മിന് നോട്ടീസ്. വിശദാംശങ്ങൾ അറിയിക്കാൻ നിർദേശിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും എകെജി സെന്ററിനും ഹൈക്കോടതി നോട്ടീസ് അയച്ചത്.

AKG Centre
പുലർച്ചെ പള്ളിമതിൽ ചാടിക്കടന്ന് റീൽ ചിത്രീകരണം, കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോ​ഗം, യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

സാമൂഹികപ്രവർത്തകനും സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാറുമായ ആർ.എസ്. ശശികുമാറാണ് ഹർജി ഫയൽ ചെയ്തത്. സർക്കാർ ഫയൽചെയ്ത എതിർസത്യവാങ്മൂലത്തിൽ ഭൂമി പതിച്ചുനൽകിയ രേഖകളില്ലെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഡ്വ. ജോർജ് പൂന്തോട്ടം ചൂണ്ടിക്കാട്ടിയിരുന്നു.

AKG Centre
ഗുരുതര പരിക്കേറ്റ രോ​ഗിക്ക് ചികിത്സയില്ല, ഡിസ്ചാർജ് ആയ രോ​ഗി റോഡരികിൽ കുഴഞ്ഞു വീണു

സർവകലാശാലാ ഭൂമിയിൽനിന്ന് 15 സെന്റ് ഭൂമി 1977-ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എകെജി സെന്ററിന് കൈമാറിയതാണ്. 40 സെന്റ് സ്ഥലം കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഭൂമി അനുവദിക്കാൻ എകെജി സെന്റർ പഠനഗവേഷണ സ്ഥാപനം അല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

Summary

Notice to CPM on petition seeking cancellation of transfer of Kerala University's land in Thiruvananthapuram to AKG Centre.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com