കള്ള് നമ്മുടെ നാട്ടിലെ പാനീയം, കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാൽ മതി: ശിവൻകുട്ടി 

മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിൻറെ ഭാഗമായി തിരുവനന്തപുരത്തെ വീട്ടിൽ ദീപം തെളിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം 
വീട്ടിൽ ദീപം തെളിച്ച് മന്ത്രി/ ചിത്രം: ഫേയ്സ്ബുക്ക്
വീട്ടിൽ ദീപം തെളിച്ച് മന്ത്രി/ ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാൽ മതിയെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിൻറെ ഭാഗമായി ഇന്നലെ തിരുവനന്തപുരത്തെ ഔദ്യോഗിക വീട്ടിൽ ദീപം തെളിയിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കള്ള് നമ്മുടെ നാട്ടിലെ പാനീയമാണെന്നും മയക്കുമരുന്നും അതുപോലുള്ള ലഹരികളും ഉപയോഗിക്കുന്നതും കേരളത്തിലുള്ള പാനീയമായ കള്ള് ഉപയോഗിക്കുന്നതും രണ്ടും രണ്ടായി തന്നെ കാണണമ​ല്ലോ എന്നുമാണ് മന്ത്രി പറഞ്ഞത്. 

'മയക്കുമരുന്നും അതുപോലുള്ള ലഹരികളും ഉപയോഗിക്കുന്നതും കേരളത്തിലുള്ള പാനീയമായ കള്ള് ഉപയോഗിക്കുന്നതും രണ്ടും രണ്ടായി തന്നെ കാണണമ​ല്ലോ. കള്ള് നമ്മുടെ നാട്ടിലെ പാനീയമാണല്ലോ. നമുക്ക് തന്നെ അറിയാമല്ലോ രണ്ടിന്റെയും ഭവിഷ്യത്ത് എന്തായിരുക്കുമെന്നത്. അത് രണ്ടും രണ്ടായിത്തന്നെ കണ്ടാൽ മതിയാകും'', മന്ത്രി പറഞ്ഞു. വൻ വരുമാനമാണ് ലഹരിയിൽ നിന്ന് ചിലർ ഉണ്ടാക്കുന്നതെന്നും  ചെറുപ്പക്കാരും കുട്ടികളുമാണ് ഇതിന്റെയൊക്കെ ഇരയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബർ ഒന്നിന് അവസാനിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com