തമാശയല്ല, കഠിനാധ്വാനത്തിന്റെ ഫലം; 'എ പ്ലസ്' പരാമര്‍ശം തിരുത്തി വിദ്യാഭ്യാസ മന്ത്രി

കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയം
വി ശിവന്‍കുട്ടി/ഫയല്‍
വി ശിവന്‍കുട്ടി/ഫയല്‍
Updated on
1 min read

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലത്തെക്കുറിച്ചു താന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെ എ പ്ലസ് ഗ്രേഡ് തമാശയെന്ന പരാമര്‍ശത്തിലാണ് വിശദീകരണം. 

കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയം. ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യ്ാഖ്യാനിക്കുകയായിരുന്നെന്ന് ശിവന്‍കുട്ടി പറഞ്ഞു. 

വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പ്രസംഗിച്ചത് ഇങ്ങനെ: 'കഴിഞ്ഞവര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നു. ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായിരുന്നു. ഈ വര്‍ഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തത്' 

1,25,509 പേരാണ് കഴിഞ്ഞവര്‍ഷം എ പ്ലസ് ഗ്രേഡ് നേടിയത്. ഈ വര്‍ഷം മൂന്നിലൊന്നായി കുറഞ്ഞു. 44,363 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com