മണ്ണോട് ചേര്‍ന്ന് ഉറ്റവര്‍; തിരിച്ചറിയാത്ത 22 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

ഞായറാഴ്ച എട്ടും തിങ്കളാഴ്ച 29ഉം മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് പുത്തുമലയില്‍ സംസ്‌കരിച്ചത്.
Wayanad landslide cremation
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നുടിപി സൂരജ്
Updated on
1 min read

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തിരിച്ചറിയാന്‍ കഴിയാത്ത രണ്ട് മൃതദേഹങ്ങളും ഇരുപത് ശരീരഭാഗങ്ങളും സംസ്‌കരിച്ചു. പുത്തുമലയില്‍ സര്‍വമത പ്രാര്‍ഥനകളോടെയായിരുന്നു സംസ്‌കാരം. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം.

ഞായറാഴ്ച എട്ടും തിങ്കളാഴ്ച 29ഉം മൃതദേഹവും 154 ശരീരഭാഗവുമാണ് പുത്തുമലയില്‍ സംസ്‌കരിച്ചത്. സംസ്‌കാരഭൂമി ദുരന്തസ്മാരകമായി സംരക്ഷിക്കും. തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ആവശ്യമെങ്കില്‍ വീണ്ടും പുറത്തെടുക്കേണ്ടത് പരിഗണിച്ചാണ് ദഹിപ്പിക്കാതെ മണ്ണിലടക്കുന്നത്. എല്ലാത്തിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ പരിശോധനയ്ക്ക് ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Wayanad landslide cremation
നേമം, കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പേരു മാറ്റം; ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com