'1100 സ്‌ക്വയര്‍ ഫീറ്റ് വീടും എട്ട് സെന്റ് സ്ഥലവും'; ഭവനപദ്ധതിക്കായി ഒടുവില്‍ കോണ്‍ഗ്രസ് വയനാട്ടില്‍ ഭൂമി വാങ്ങി

മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ മൂന്നേക്കാല്‍ ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Wayanad Rehabilitation
മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ഫയല്‍ ചിത്രം
Updated on
1 min read

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ഭവനപദ്ധതിക്കായി കോണ്‍ഗ്രസ് ഭൂമി വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ മൂന്നേക്കാല്‍ ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Wayanad Rehabilitation
പുലര്‍ച്ചെ രാഹുലുമായി തിരുവല്ലയിലെ ഹോട്ടലില്‍, തെളിവെടുപ്പിന് എസ്‌ഐടി, കനത്ത സുരക്ഷ

1100 സ്‌ക്വയര്‍ ഫീറ്റുള്ള വീടും എട്ട് സെന്റ് സ്ഥലവുമാണ് കോണ്‍ഗ്രസ് നല്‍കുക എന്നാണ് സൂചന. വൈകാതെ രണ്ട് ഇടങ്ങളില്‍ ഭൂമി വാങ്ങും. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് 100 വീടുകള്‍ നിര്‍മിക്കുമെന്നാണ് വിവരം.

Wayanad Rehabilitation
പുണ്യദര്‍ശനം കാത്ത് ഭക്തര്‍; മകരജ്യോതി ഇന്ന്; വിപുലമായ ക്രമീകരണങ്ങള്‍

ഭൂമി വാങ്ങാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങളെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നുള്ളുവെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ദുരന്ത ബാധിതര്‍ക്ക് പ്രഖ്യാപിച്ച ജീവനോപാധി സര്‍ക്കാര്‍ ഇപ്പോഴും നല്‍കിയിട്ടില്ല. ദുരന്തബാധിതരുടെ കടം എഴുതള്ളാന്‍ സര്‍ക്കാറോ ബാങ്കുകളോ തയ്യാറായിട്ടില്ല. ദുരന്ത ബാധിതര്‍ താമസിക്കുന്ന ഇടത്തിന്റെ വാടക കൃത്യമായി കൊടുക്കുന്നില്ലെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു. കോണ്‍ഗ്രസ് 100 ഉം യൂത്ത് കോണ്‍ഗ്രസ് 30 ഉം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

Summary

Wayanad Rehabilitation: Congress buys 3.25 acres in Kunnampatta for landslide victims' housing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aja Sundari
Ant smuggling
U Prathiba Against M Liju
League extends support to Wayanad landslide victims, 51 families receive houses
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com