'ഗുരുവിന്റെ ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍ ശിവഗിരിയില്‍ ഒരു മുസ്ലിംപള്ളിയും തലയുയര്‍ത്തി നില്‍ക്കുമായിരുന്നു'

നാരായണ ഗുരുവിന്റെ സുഹൃത്തായിരുന്ന നെടുങ്ങണ്ടയിലെ അബ്ദുള്‍ അസീസ് മുസലിയാരെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍
writer Asokan Charuvil about sree Narayana Guru
writer Asokan Charuvil about sree Narayana GuruSocial Media
Updated on
1 min read

സ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുംസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ വിവാദം തുടരുന്നതിനിടെ ശ്രീനാരായണ ഗുരുവിന്റെ ഇതരമതസ്ഥരോടുള്ള സമീപനം ചര്‍ച്ചയാകുന്നു. നാരായണ ഗുരുവിന്റെ സുഹൃത്തായിരുന്ന നെടുങ്ങണ്ടയിലെ അബ്ദുള്‍ അസീസ് മുസലിയാരെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍.

writer Asokan Charuvil about sree Narayana Guru
കാന്തപുരം എന്തു കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും, വർ​ഗീയതയാണെങ്കിൽ കേസെടുത്തോളൂ; വെല്ലുവിളിച്ച് വെള്ളാപ്പള്ളി

ഗുരുവുമായി അബ്ദുള്‍ അസീസ് മുസലിയാര്‍ക്കുണ്ടായിരുന്ന ആത്മബന്ധമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അശോകന്‍ ചരുവില്‍ ചൂണ്ടിക്കാട്ടുന്നത്. ഒരുഘട്ടത്തില്‍ അബ്ദുള്‍ അസീസ് മുസലിയാരെ നാരായണ ഗുരു ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നു എന്നും പ്രാര്‍ത്ഥനകള്‍ക്കായി ശിവഗിരിയില്‍ ഒരു പള്ളി പണിയാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു എന്നുമാണ് അശോകന്‍ ചെരുവരില്‍ പറയുന്നത്. ഗുരുവിന്റെ ക്ഷണം അന്ന് അബ്ദുള്‍ അസീസ് മുസലിയാര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ശിവഗിരിയില്‍ ശാരദാമണ്ഡപത്തിനൊപ്പം ഒരു മുസ്ലിംപള്ളി കൂടി തലയുയര്‍ത്തി നില്‍ക്കുമായിരുന്നെന്നും വക്കം സുകുമാരന്റെ ലേഖനത്തെ ഉദ്ധരിച്ച് എഴുത്തുകാരന്‍ ചൂണ്ടിക്കാട്ടുന്നു.

writer Asokan Charuvil about sree Narayana Guru
'കേരളത്തിനൊരു മുസ്ലീം മുഖ്യമന്ത്രി വേണം, അതാണ് സാമൂഹ്യ നീതി'

അശോകന്‍ ചരുവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നാരായണഗുരുവിന്റെ പ്രിയ സുഹൃത്തായിരുന്നു നെടുങ്ങണ്ടയിലെ അബ്ദുള്‍ അസീസ് മുസലിയാര്‍. അവധൂതകാലം മുതലേ ഗുരു അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു താമസിക്കാറുണ്ട്. പിന്നീട് ശിവഗിരിയിലും അവര്‍ സന്ധിക്കാറുണ്ട്.

ഒരിക്കല്‍ മുസലിയാരുടെ വീട്ടില്‍ ഗുരു ചെന്നപ്പോള്‍ രോഗം കൊണ്ട് അദ്ദേഹം തീരെ അവശനാണെന്ന് കണ്ടു. അദ്ദേഹത്തോട് വിശ്രമിക്കുവാന്‍ ഗുരു ആവശ്യപ്പെട്ടു.

മുസലിയാര്‍ പറഞ്ഞു: ഇവിടെയിങ്ങനെ കിടക്കുമ്പോള്‍ ഒരസൗകര്യം വായനക്കാണ്. ഇവിടെ പുസ്തകങ്ങള്‍ കാര്യമായിട്ടില്ല.

ഗുരു പറഞ്ഞു: ഗിവഗിരിയിലേക്ക് പോരൂ. അവിടെ താമസിക്കാം. അവിടെ ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട്. സമാധാനമായി ഇരുന്നു വായിക്കാം.

മുസലിയാര്‍ ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു.

ഗുരു തുടര്‍ന്നു: പ്രാര്‍ത്ഥനക്കു വേണ്ടി ശിവഗിരിയില്‍ ഒരു പള്ളി പണിഞ്ഞു തരാം. പോന്നോളൂ.

മുസലിയാര്‍ വീടുവിട്ടു നില്‍ക്കാന്‍ തയ്യാറായില്ല. അദ്ദേഹം അന്ന് ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍ ശിവഗിരിയില്‍ ശാരദാമണ്ഡപത്തിനൊപ്പം ഒരു മുസ്ലിംപള്ളി കൂടി തലയുയര്‍ത്തി നില്‍ക്കുമായിരുന്നു.

(വിവരങ്ങള്‍ക്ക് വക്കം സുകുമാരന്റെ ലേഖനത്തോട് കടപ്പാട്)

Summary

writer Asokan Charuvil about sree Narayana Guru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com