പങ്കാളികളെ കൈമാറ്റം ചെയ്ത കേസ്; പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവിൽ

ഭര്‍ത്താവാണ് കൊലനടത്തിയതെന്ന് പിതാവ് പൊലീസില്‍ മൊഴി നല്‍കി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: കറുകച്ചാലില്‍ പങ്കാളികളെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടറ്റ് മരിച്ചു. മാലം കാത്തിരത്തുംമൂട്ടില്‍ ജൂബി (26) ആണ് മരിച്ചത്. വീട്ടിനുള്ളില്‍ വെട്ടേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയ യുവതി കുട്ടികളുമായി തനിച്ച് താമസിക്കുകയായിരുന്നു.

ഭര്‍ത്താവാണ് കൊലനടത്തിയതെന്ന് പിതാവ് പൊലീസില്‍ മൊഴി നല്‍കി. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് ആക്രമം നടത്തിയത്. സംഭവത്തിന് പിന്നാലെ ഇയാള്‍ രക്ഷപ്പെട്ടു. സംഭവസമയത്ത് പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു. കുട്ടികള്‍ അടുത്ത വീട്ടില്‍ കളിക്കാനായി പോകുകയും ചെയ്തു. തിരിച്ചെത്തിയ കുട്ടികളാണ് യുവതിയെ രക്തം വാര്‍ന്ന് കമിഴ്ന്നുകിടക്കുന്ന നിലയില്‍ ആദ്യം കണ്ടത്. അവര്‍ അയല്‍വാസികളെ വിവരം അറിയിച്ചു.പൊലീസ് സ്ഥലത്തെത്തി യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം 9 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2014 ആയിരുന്നു പരാതിക്കാരിയുടെ വിവാഹം. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് യുവതിയെ ഇത്തരം ബന്ധങ്ങള്‍ക്കു നിര്‍ബന്ധിച്ചു തുടങ്ങിയത്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യുവതി ദുരിതം തുറന്നുപറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

‌സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com