അഞ്ച് വർഷത്തെ ഒളിവുജീവിതം, പതിനൊന്നുകാരിയെ പീഡിപ്പിച്ച 78കാരൻ അറസ്റ്റിൽ; പിടിയിലായത് അനാഥാലയത്തിൽ നിന്ന്

ആലുവ കീഴ്മാട് സ്വദേശി തോമസാണ് പിടിയിലായത്
അഞ്ച് വർഷത്തെ ഒളിവുജീവിതം, പതിനൊന്നുകാരിയെ പീഡിപ്പിച്ച 78കാരൻ അറസ്റ്റിൽ; പിടിയിലായത് അനാഥാലയത്തിൽ നിന്ന്
Updated on
1 min read

കൊച്ചി: ആലുവയിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് വർഷത്തിന് ശേഷം പ്രതി അറസ്റ്റിലായി. ആലുവ കീഴ്മാട് സ്വദേശി തോമസാണ് (78) പിടിയിലായത്. ഇരിങ്ങാലക്കുടയിലെ അനാഥാലയത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

 2015ലാണ് 11 കാരിയായ പെൺകുട്ടിയെ തോമസ് പീഡിപ്പിച്ചത്. ഭീഷണിയെത്തുടർന്ന് ഇക്കാര്യം മറച്ചുവച്ച പെൺകുട്ടി രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് അധ്യാപകരോടും മാതാപിതാക്കളോടും ഇക്കാര്യം പറഞ്ഞത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതറിഞ്ഞ തോമസ് അന്ന് തന്നെ ആലുവ വിട്ടു.

ബന്ധുവീടുകളിൽ ഉൾപ്പെടെ പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും തോമസിനെ കണ്ടെത്താനായില്ല. പ്രതിയുടെ അടുത്ത ബന്ധുക്കളെ കൃത്യമായി നിരീക്ഷിച്ചതിലൂടെയാണ് ഇരിങ്ങാലക്കുടയിലെ അനാഥാലയത്തിൽ തോമസുണ്ടെന്ന് മനസിലായത്. ആലുവ ഈസ്റ്റ് സിഐ എൻ സുരേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘം അനാഥാലയത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com