അമ്പലവയലിലെ സദാചാര ​ഗുണ്ടായിസം; ഒളിവിലായിരുന്ന കോൺ​ഗ്രസ് നേതാവ് പിടിയിൽ

വയനാട് അമ്പലവയലില്‍ തമിഴ്‍നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും നടു റോട്ടിലിട്ട്  ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ മുഖ്യ പ്രതി സജീവാനന്ദൻ പിടിയിൽ
അമ്പലവയലിലെ സദാചാര ​ഗുണ്ടായിസം; ഒളിവിലായിരുന്ന കോൺ​ഗ്രസ് നേതാവ് പിടിയിൽ
Updated on
1 min read

കൽപറ്റ: വയനാട് അമ്പലവയലില്‍ തമിഴ്‍നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും നടു റോട്ടിലിട്ട്  ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ മുഖ്യ പ്രതി സജീവാനന്ദൻ പിടിയിൽ. കർണാടകത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ വലയിലായത്. കേസിലെ രണ്ടാം പ്രതിയായ വിജയ കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

വിജയ കുമാർ ലീസിനെടുത്ത് അമ്പലവയലിൽ നടത്തിയിരുന്ന ലോഡ്ജിൽ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായിസത്തിന് ഇരയായത്. ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂർ സ്വദേശിയായ യുവതിയും അമ്പലവയലിൽ എത്തി ഒരു ലോഡ്ജിൽ താമസിക്കുമ്പോൾ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ സജീവാനന്ദൻ ഇവരുടെ മുറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

തുടര്‍ന്ന് ഇരുവരോടും ഇയാള്‍ അപമര്യാദയായി പെരുമാറി. ഇതിനെ അവർ എതിർത്തതോടെ ബഹളമായി. ലോഡ്ജ് ജീവനക്കാരോട് രണ്ട് പേരെയും ഇറക്കി വിടണമെന്ന് സജീവാനന്ദൻ ആവശ്യപ്പെട്ടു. പ്രശ്നമായപ്പോൾ ഒതുക്കാൻ ഇരുവരെയും ലോഡ്ജ് ജീവനക്കാര്‍ പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദൻ ഇവരെ പിന്തുടർന്ന് അമ്പലവയൽ ടൗണിൽ വച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com