അവരെന്നെ മദ്യപിക്കാന്‍ കൂട്ടിക്കൊണ്ടുപോയി; ഞാന്‍ വേണ്ടെന്ന് പറഞ്ഞു: ലഹരിയോട് 'കടക്ക് പുറത്ത്' പറഞ്ഞത് ഓര്‍മ്മിച്ച് മുഖ്യമന്ത്രി

വിദ്യാലയങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും കുട്ടികള്‍ അതിന് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
അവരെന്നെ മദ്യപിക്കാന്‍ കൂട്ടിക്കൊണ്ടുപോയി; ഞാന്‍ വേണ്ടെന്ന് പറഞ്ഞു: ലഹരിയോട് 'കടക്ക് പുറത്ത്' പറഞ്ഞത് ഓര്‍മ്മിച്ച് മുഖ്യമന്ത്രി
Updated on
1 min read

കണ്ണൂര്‍: വിദ്യാലയങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും കുട്ടികള്‍ അതിന് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ സുഹൃത്തുക്കള്‍ മദ്യപിക്കാന്‍ വിളിച്ച അനുഭവം വിവരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഇത് പറഞ്ഞത്. ബ്രണ്ണന്‍ കോളജില്‍ വെച്ച് മദ്യപിക്കാന്‍ തന്നെയും ചിലര്‍ കൂട്ടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍, അത് വേണ്ടെന്ന് പറയാന്‍ തനിയ്ക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ബ്രണ്ണന്‍ കോളജിന്റെ പിന്നില്‍ ഒരു കാട് ഉണ്ടായിരുന്നു. അവിടെ ഇരുന്ന് മദ്യപിക്കാറുള്ള എന്റെ കൂട്ടുകാര്‍ എന്നെയും വിളിച്ച് കൊണ്ട് പോയി. വേണ്ടെന്ന് പറയാന്‍ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. എനിക്കത് പറയാന്‍ കഴിഞ്ഞു. അതാവണം നിങ്ങള്‍' മുഖ്യമന്ത്രി പറഞ്ഞു. ലഹരി മാഫിയക്ക് പെണ്‍കുട്ടികളും അടിമയാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com