ആലപ്പുഴയിലും സാമൂഹിക വ്യാപന സാധ്യത, തീരപ്രദേശത്ത് പ്രത്യേക ശ്രദ്ധ നല്‍കണം; മുന്നറിയിപ്പുമായി വിദഗ്ധര്‍ 

ആലപ്പുഴയിലും സാമൂഹിക വ്യാപന സാധ്യത, തീരപ്രദേശത്ത് പ്രത്യേക ശ്രദ്ധ നല്‍കണം; മുന്നറിയിപ്പുമായി വിദഗ്ധര്‍ 

തീരദേശം കൂടുതലുളള ആലപ്പുഴ ജില്ലയിലും കോവിഡ് സാമൂഹിക വ്യാപനത്തിന് സാധ്യത ഏറെയെന്ന് വിദഗ്ധര്‍
Published on

ആലപ്പുഴ: തീരദേശം കൂടുതലുളള ആലപ്പുഴ ജില്ലയിലും കോവിഡ് സാമൂഹിക വ്യാപനത്തിന് സാധ്യത ഏറെയെന്ന് വിദഗ്ധര്‍. തിരുവനന്തപുരത്ത് തീരപ്രദേശങ്ങളില്‍ സാമൂഹിക വ്യാപനം സംഭവിച്ചതായാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. സമാനമായ നിലയില്‍ ആലപ്പുഴയിലും സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

 ഇനി   ഗ്രാമങ്ങളിലാണ് സാമൂഹിക വ്യാപന സാധ്യത കൂടുതലെന്നും അവര്‍ പറയുന്നു. മൂന്നു കാര്യങ്ങളാണ് വിദഗ്ധര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. തീരദേശത്തു പ്രത്യേക ശ്രദ്ധ നല്‍കണമെന്നതാണ് പ്രധാന കാര്യം. ആലപ്പുഴ നഗരത്തിലും ഇതേ കരുതലുണ്ടാകണം. കോവിഡിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

തീരദേശത്ത്  പരിശോധനകള്‍ ഊര്‍ജിതമാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ക്കു സമ്പര്‍ക്ക വ്യാപനത്തിലൂടെ രോഗം കണ്ടെത്തിയതു വലിയൊരു സൂചനയാണ്. തീരത്തു ജനസാന്ദ്രത കൂടുതലും ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യം കുറവും എന്നതായിരുന്നു തിരുവനന്തപുരത്തെ പ്രശ്‌നം. ഈ സാഹചര്യം ആലപ്പുഴയിലും ഉണ്ടാകാതെ നോക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. ചന്തകളില്‍  ആള്‍ക്കൂട്ടം  ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

ഇന്നലെ ജില്ലയില്‍ 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 581 ആയി ഉയര്‍ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com